
ദില്ലി: മഹാത്മാ ഗാന്ധി മരിച്ചത് യാദൃച്ഛികമായെന്ന് ഒഡിഷ സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വിവാദത്തില്‍. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായാണ് ബുക്ക്‌ലെറ്റ് തയ്യാറാക്കിയത്. ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ യാദൃച്ഛികമെന്ന് പരമാര്‍ശിച്ച ബുക്ക്‌ലെറ്റ് വിവാദമായിട്ടുണ്ട്. ഔവര്‍ ബാപ്പുജി: എ ഗ്ലിംപ്സ്(Our Bapuji: A glimpse) എന്ന തലക്കെട്ടിലാണ് ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.
1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ വെച്ചുള്ള ഗാന്ധിയുടെ മരണം യാദൃച്ഛികമായിരുന്നുവെന്നാണ് ബുക്ക്‌ലെറ്റില്‍ വ്യക്തമാക്കുന്നത്. 1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കേസില്‍ ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെ വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു.
ആറ് പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ഹിന്ദു മഹാസഭ നേതാവ് വി ഡി സവര്‍ക്കറെ കോടതി വെറുതെ വിട്ടു. യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കാന് കുട്ടികള്‍ക്കുള്ള ബുക്ക്‌ലെറ്റില്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനമുയര്‍ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam