ഹിറ്റടിച്ച് പാറ്റകൾ, ജന്തർ മന്ദറിൽ ജെൻസികളുടെ ആഘോഷ തിമിർപ്പ്, കേന്ദ്രത്തിന് വമ്പൻ തിരിച്ചടി, ഒടുവിൽ മോദിക്കും വഴങ്ങേണ്ടി വന്നു

Published : Jul 25, 2026, 03:12 PM IST
PM Modi CJP

Synopsis

നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ 35 ദിവസം നീണ്ട വിദ്യാർത്ഥി സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. സിജെപി നേതാവ് അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ നടന്ന സമരത്തിന് വാങ് ചുക്കിന്റെ നിരാഹാരവും പ്രതിപക്ഷ സമ്മർദ്ദവും കരുത്തായി.

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാർ തടിച്ചുകൂടിയത്. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേര് അഭിജീത് ഉറക്കെ വായിക്കുകയും കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാ​ഗം ചെയ്ത കുട്ടികൾക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പ്രധാൻ രാജിവെക്കില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ സൂചന. എന്നാൽ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ച തീരുമാനമെടുത്തതോടെ മോദി സർക്കാറിന് മുട്ടുമടക്കേണ്ടി വന്നു. സോനം വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് സമരത്തിന് പുതുജീവൻ വെച്ചത്. 

നിരാഹാര സമരം വാർത്തകളിൽ ഇടം നേടിയതോടെ പാറ്റകളുടെ സമരത്തിലേക്ക് യുവജനങ്ങൾ ഒഴുകി. വിദ്യാർഥി സംഘടനകളും സമരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി ആളിപ്പടർന്നു. പാർലമെന്റിൽ പ്രതിപക്ഷവും രാജി ആവശ്യം ഉന്നയിച്ചതോടെ കേന്ദ്രം സമ്മർദ്ദത്തിലായി. രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് അകത്തും പുറത്തും സമരം ശക്തമാക്കി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശദീകരണവുമായി രം​ഗത്തെത്തി. രണ്ട് തവണയാണ് മോദി ഇൻ‌സ്റ്റ​ഗ്രാമിൽ എത്തിയത്.

സമരം വ്യാപിപ്പിക്കുമ്പോഴും രാജ്യവ്യാപക ശ്രദ്ധ നേടുമ്പോഴും പ്രധാൻ രാജിവെക്കേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാന്റെ രാജി ഒഴികെ സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ അം​ഗീകരിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. സമരക്കാരെ തണുപ്പിക്കാൻ പരീക്ഷാ ചോർച്ച തടയാൻ പ്രത്യേക ബില്ലും പാർലമെന്റിൽ അവതരിപ്പിച്ചു. പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് സിജെപി അന്ത്യശാസനം നൽകിയതോടെയാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജികൊണ്ട് പാറ്റകളുടെ ഡിമാൻഡുകൾ അവസാനിക്കില്ല, ഇനിയുള്ളത് 3 നിർണായക ആവശ്യങ്ങൾ; പോരാട്ടം തുടരുമെന്ന് സിജെപി, കേന്ദ്ര സർക്കാർ അങ്കലാപ്പിൽ
'പാറ്റകളുടെ വിജയം'; മരിച്ച കുട്ടികളുടെ ചിത്രമുയർത്തി അഭിജിത് ദീപ്കെ, മറ്റ് ​ആവശ്യങ്ങളും അം​ഗീകരിക്കണമെന്ന് സിജെപി, രാജ്യത്ത് പാറ്റ വിപ്ലവം