
ഹൈദരാബാദ്: വെള്ളം ചൂടാക്കുന്ന ഗീസർ പൊട്ടിത്തെറിച്ച് ഹൈദരാബാദിൽ നവദമ്പതികൾ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണ സംഭവം. പൊലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം തുടങ്ങി. ലംഗർ ഹൗസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാദർ ബാഗ് ഏരിയയിലാണ് സംഭവം. കുളിമുറിയിലെ ഗീസർ ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം. നിസാറുദ്ദീൻ എന്ന യുവാവും ഭാര്യ ഉമ മൊഹിമീൻ സൈമ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവർ മരിച്ചതായി പൊലീസ് പറഞ്ഞു. രാത്രി 9.30ഓടെയായിരുന്നു അപകടമുണ്ടായത്. ഡോക്ടറാണ് 26 കാരനായ സയ്യിദ് നിസാറുദ്ദീൻ. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് 22 കാരിയായ ഉമ മൊഹിമീൻ സൈമ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു,സംഭവം പാലക്കാട് വിത്തനശ്ശേരിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam