വികസന പദ്ധതികളുടെ സർവേ: മരം മുറിയ്ക്കാനും ചെറിയ രീതിയിൽ വനം തുരക്കാനും അനുമതി ആവശ്യമില്ല

Published : Aug 06, 2024, 11:17 AM ISTUpdated : Aug 06, 2024, 11:20 AM IST
വികസന പദ്ധതികളുടെ സർവേ: മരം മുറിയ്ക്കാനും ചെറിയ രീതിയിൽ വനം തുരക്കാനും അനുമതി ആവശ്യമില്ല

Synopsis

ജലവൈദ്യുത പദ്ധതി ഡെവലപ്പർമാർ ഡിപിആർ തയ്യാറാക്കുന്നതിനായി പര്യവേക്ഷണ കോർ ഡ്രില്ലിംഗ്/ഡ്രിഫ്റ്റിംഗ് ജോലികൾ, റോക്ക് ടെസ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

ദില്ലി: ജലവൈദ്യുത പദ്ധതികൾക്കും മറ്റു വികസന പദ്ധതികൾക്കുമുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി വനഭൂമിയിൽ ചെറിയ രീതിയിൽ മാറ്റം വരുത്തുന്നതിന്  പരിസ്ഥിതി അനുമതി വേണ്ടെന്നു വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വനോപദേശക സമിതി വ്യക്തമാക്കി. സർവേ നടത്താനായി വനഭൂമി ചെറിയ തോതിൽ തുരക്കുന്നതിനോ നൂറിൽ താഴെ മരങ്ങൾ മുറിക്കുന്നതിനോ അനുമതിയുടെ ആവശ്യമില്ല. ഇത്തരം ചെറിയ ഇടപെടൽ വനഭൂമിയുടെ സ്വാഭാവികതയിൽ മാറ്റം വരുത്തില്ലെന്നും ഉപദേശക സമിതി അറിയിച്ചു. ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനായി ഊർജ മന്ത്രാലയം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി വിഷയം പരി​ഗണിച്ചത്.

അതേസമയം, പദ്ധതി നടപ്പാകണമെങ്കിൽ വനഭൂമി ആവശ്യമായ വന്നാൽ പാരിസ്ഥിതിക അനുമതി വേണമെന്നും സമിതി ചൂണ്ടിക്കാട്ടി. 25 ചെറിയ തുരങ്കങ്ങൾ കുഴിക്കുന്നതിനും 100 മരങ്ങൾ മുറിക്കുന്നതിനുമുള്ള അനുമതി ഖനന പദ്ധതികൾക്ക് നൽകിത് പോലെ ജല, പമ്പ് സംഭരണ ​​പദ്ധതികളിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 28നാണ് വൈദ്യുതി മന്ത്രാലയം സെക്രട്ടറി കത്തയച്ചത്. ജലവൈദ്യുത പദ്ധതി ഡെവലപ്പർമാർ ഡിപിആർ തയ്യാറാക്കുന്നതിനായി പര്യവേക്ഷണ കോർ ഡ്രില്ലിംഗ്/ഡ്രിഫ്റ്റിംഗ് ജോലികൾ, റോക്ക് ടെസ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. മിക്ക ജലവൈദ്യുത പദ്ധതികളും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്.  

അരുണാചൽ പ്രദേശിൽ മൾട്ടിപ്ലൈ അണക്കെട്ടുകളും ജലവൈദ്യുത പദ്ധതികളും നിർമ്മിക്കുന്നതിനെതിരെ തദ്ദേശീയരായ തദ്ദേശവാസികൾ സമരത്തിലാണ്. 11,000 മെഗാവാട്ട് അപ്പർ സിയാങ് മൾട്ടി പർപ്പസ് സ്റ്റോറേജ് പ്രോജക്റ്റിനെക്കുറിച്ച്‌ നിരവധി സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ രാജ്യത്തെ പുനരുപയോഗ ഊർജത്തിൻ്റെ പങ്ക് വർദ്ധിപ്പിക്കുന്നതിനായി പമ്പ് സ്റ്റോറേജ് പ്രൊജക്ടുകളുടെ (പിഎസ്പി) വികസനം ത്വരിതപ്പെടുത്തുന്നതിന് 2023 ജൂണിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായും വൈദ്യുതി മന്ത്രാലയം അറിയിച്ചു.

Read More... ഒറ്റയടിക്ക് 30 കോടി മുട്ടകളിടും, 2000 കിലോ വരെ ഭാരം, കടലിലെ പാവത്താൻ; വിഴിഞ്ഞത്ത് അപൂർവ്വയിനം സൂര്യമത്സ്യം

ശുദ്ധമായ ഊർജത്തിനായുള്ള ജലവൈദ്യുത പദ്ധതികളുടെ വികസനത്തിന് ഉത്തേജനം നൽകുന്നതിനായി പുതിയ ജലവൈദ്യുത നയവും കൊണ്ടുവരും. മലിനീകരണം താരതമ്യേന ഇല്ലാത്ത വ്യവസായശാലകൾ സ്ഥാപിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുൻകൂർ അനുമതി വേണ്ടെന്ന വ്യവസ്ഥയും വൈകാതെ വന്നേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല