സിക്കിം രാജ്ഭവനില്‍ ഹിമാലയന്‍ കറുത്ത കരടി; ഒടുവില്‍ പിടികൂടിയതിങ്ങനെ

Published : Oct 23, 2021, 01:27 PM ISTUpdated : Oct 23, 2021, 01:39 PM IST
സിക്കിം രാജ്ഭവനില്‍ ഹിമാലയന്‍ കറുത്ത കരടി; ഒടുവില്‍ പിടികൂടിയതിങ്ങനെ

Synopsis

സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ കയറിയ കരടി കോഴികളെ ഭക്ഷിച്ചു. ഇതോടെ രാജ്ഭവനിലുള്ളവര്‍ ഭീതിയിലായി.  

ഗാങ്‌ടോക്ക്: സിക്കിം (sikkim)  രാജ്ഭവന്‍ (Rajbhavan) കോംപ്ലക്‌സിന്‍ ഹിമാലയന്‍ കറുത്ത കരടി (Himalayan black bear). മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കരടിയെ രാജ്ഭവന്‍ വളപ്പില്‍ നിന്ന് പുറത്തെത്തിച്ചു. രാജ്ഭവന്‍ സ്റ്റാഫാണ് രാത്രിയില്‍ കരടിയെ ആദ്യം കണ്ടത്. ഇയാള്‍ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ കയറിയ കരടി കൂട്ടിലുണ്ടായിരുന്ന കോഴികളെ ഭക്ഷിച്ചു. ഇതോടെ രാജ്ഭവനിലുള്ളവര്‍ ഭീതിയിലായി.

രാത്രിയിലാകെ വനംവകുപ്പ് കരടിക്കായി തിരച്ചില്‍ നടത്തി. ഒടുവില്‍ അര്‍ധരാത്രി 12 മണിയോടെ കരടിയെ വെടിവെച്ച് വലയിലാക്കി. കലുങ്കിനടിയില്‍ ഒളിച്ചിരിക്കുകയാരുന്ന കരടിയെ രണ്ടുതവണ വെടിവെച്ചാണ് പിടികൂടിയതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഡച്ചന്‍ ലചുങ്പ പറഞ്ഞു. കരടിയെ പംഗലഖ വന്യജീവി സങ്കേതത്തില്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന ഇനമാണ് ഹിമാലയന്‍ കറുത്ത കരടിയെന്നും അധികൃതര് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, കരടി എംജി മാര്‍ഗിനടുത്തുള്ള ബിഎസ്എന്‍എല്‍ കെട്ടിടത്തിലേക്ക് കയറി ജീവനക്കാരനെ പരിക്കേല്‍പ്പിച്ചിരുന്നു.

'ശരീരം നൽകുന്ന ലക്ഷണങ്ങൾ അവ​ഗണിക്കരുത്; ഇനിയാർക്കും അബദ്ധം പറ്റരുത്'; ക്യാന്‍സര്‍ അനുഭവം പങ്കുവച്ച് ലക്ഷ്മി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി