
ബാരാമുള്ള: വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ വെടിക്കോപ്പുകളുമായി എത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിലായി. ബരാമുള്ള തപര്‍ പത്താന്‍ സ്വദേശി ജുനൈദ് പണ്ഡിറ്റാണ് സൈന്യത്തിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസം അൻന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ട് ഭീകരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാം സ്വദേശികളായ നവീദ് അഹമ്മദ് ഭട്ട്, ആബിബ് യാസിന്‍ ഭട്ട് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവരാണ് കൊല്ലപ്പെട്ടരെന്ന് ഡിജിപി വ്യക്തമാക്കി. 2020 ൽ ഇതുവരെ 12 വിജയകരമായ ഓപ്പറേഷനുകൾ നടന്നിട്ടുണ്ട്, അതിൽ 25 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും ഡിജിപി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam