
മുംബൈ: മഹാരാഷ്ട്ര നാന്ദേഡിൽ ദേശീയപാത തകർന്നു. നാന്ദേഡ്-ലാത്തൂർ ഹൈവേയിലെ ഫ്ലൈഓവറിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. പുലർച്ചെ ഉണ്ടായ ഭൂചലനമാണ് തകർച്ചയ്ക്ക് കാരണമെന്ന് കോൺട്രാക്ടർ പറയുന്നു. എന്നാൽ രാവിലെ 10 മണിയോടെ ഹൈവേ തകർന്നത്. ഒരു വർഷം മുൻപാണ് നിർമ്മാണം പൂർത്തിയായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. നന്ദേഡിന് സമീപത്തെ വിഷ്ണുപുരിക്ക് സമീപം തിരക്കേറിയ ഭാഗത്താണ് ദേശീയപാത തകർന്നത്. സംഭവത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. അധികൃതർ രക്ഷാപ്രവർത്തനങ്ങളും ഗതാഗത നിയന്ത്രണ പ്രവർത്തനങ്ങളും ആരംഭിച്ചതോടെ നിരവധി യാത്രക്കാർ കുടുങ്ങി. പോലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി.
സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് ഉദ്യോഗസ്ഥരും തുടർന്ന് ദുരന്തനിവാരണ സംഘങ്ങളും സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി. പാലം തകർച്ചയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ, ഗതാഗത തടസ്സം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്നും ഹൈവേയുടെ ബാധിത ഭാഗങ്ങളിൽ വഴിതിരിച്ചുവിടലുകൾ ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥർ യാത്രക്കാരോട് നിർദ്ദേശിച്ചു.
A section of a bridge in Nanded, Maharashtra, collapsed today. It raises serious questions about the quality standards being followed in the state’s infrastructure projects.
Please refrain from retweeting or sharing the video. Apparently, highlighting such incidents is… pic.twitter.com/SIpNLZ8s31— Vaibhav Kokat (@ivaibhavk) July 9, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam