തെലങ്കാനയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് അതിവേഗ കോടതി കേൾക്കും

Published : Dec 04, 2019, 05:59 PM ISTUpdated : Dec 05, 2019, 06:15 AM IST
തെലങ്കാനയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് അതിവേഗ കോടതി കേൾക്കും

Synopsis

ഹൈദരാബാദിലെ മഹ്ബൂബ നഗറിലാണ് അതിവേഗ  കോടതി സ്ഥാപിച്ചത് വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് തെലങ്കാന സർക്കാർ നേരത്തെ പറഞ്ഞിരുന്നു

ഹൈദരാബാദ്: ഹൈദരാബാദിൽ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി ദാരുണമായി കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിച്ചു. ഹൈദരാബാദിലെ മഹ്ബൂബ നഗറിലാണ് അതിവേഗ  കോടതി സ്ഥാപിച്ചത്. 

വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് തെലങ്കാന സർക്കാർ നേരത്തെ പറഞ്ഞിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ളവർ രംഗത്തെത്തി. വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെടി രാമറാവു ആവശ്യപ്പെട്ടു. അതേസമയം, കുറ്റക്കാരൻ ആണെങ്കിൽ തന്റെ മകനെയും തീ കൊളുത്തണമെന്നു പ്രതിയായ ചെന്നകേശവലുവിന്റെ അമ്മ പറഞ്ഞു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് മൂന്ന് പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. 

യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടി. അതിവേഗ കോടതി സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്തെ വാറങ്കലിൽ കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ കേസിൽ 56 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയിരുന്നു.സമാന നടപടി ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടു. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് മൂന്ന് പൊലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി.

അതേസമയം പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി മന്ത്രിമാരടക്കമുള്ള പ്രമുഖർ രംഗത്തെത്തി. വധശിക്ഷ നൽകിയ കേസുകളിൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നിർത്തണമെന്നും ഇതിനായി നിയമനിർമാണം നടത്തണമെന്നും മന്ത്രികെ ടി രാമറാവു ആവശ്യപ്പെട്ടു. ഈ സഭാ സമ്മേളനത്തിൽ തന്നെ നടപടി വേണമെന്ന് മന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. പ്രതികൾക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്ന് നടൻ മഹേഷ്‌ ബാബു പ്രതികരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
അടുത്ത വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞതിന് തൃശൂരിൽ അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ