അന്ന് പരിഹസിച്ചു, ഇന്ന് ലോകം എന്‍റെ മുദ്രാവാക്യത്തിന് പുറകെ: കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ

Web Desk   | others
Published : Apr 06, 2020, 10:19 AM ISTUpdated : Apr 06, 2020, 02:13 PM IST
അന്ന് പരിഹസിച്ചു, ഇന്ന് ലോകം എന്‍റെ മുദ്രാവാക്യത്തിന് പുറകെ: കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ

Synopsis

രാം ദാസ് അത്താവാലേയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി ഗോ കൊറോണ, കറോണ ഗോ എന്ന് ചൊല്ലിയത്. ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ചൈനീസ് കൌണ്‍സില്‍ അംഗങ്ങളുമുണ്ടായിരുന്നു. 

ദില്ലി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ താന്‍ ഉപയോഗിച്ച ചൊല്ല്  ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ. രാം ദാസ് അത്താവാലേയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി ഗോ കൊറോണ, കറോണ ഗോ എന്ന് ചൊല്ലിയത്. ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ചൈനീസ് കൌണ്‍സില്‍ അംഗങ്ങളുമുണ്ടായിരുന്നു. 

കേന്ദ്രമന്ത്രിയുടെ പ്രാര്‍ത്ഥനാ യോഗത്തിലെ കൊറോണ ചൊല്ല് ഏറെ പരിഹസിക്കപ്പെട്ടിരുന്നു. നിരവധി ട്രോള്‍ വീഡിയകളും ഇതിന് പിന്നാലെ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പരിഹസിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ കാണുന്നില്ലേ. ലോകം മുഴുവന്‍ ഈ മുദ്രാവാക്യമാണ് ചൊല്ലുന്നതെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ പറഞ്ഞു. താനാണ് ഈ മുദ്രാവാക്യം നല്‍കിയതെന്നും രാം ദാസ് അത്താവാലെ പറഞ്ഞു.

കൊവിഡ് 19 വൈറസിന്‍റെ വ്യാപനം അത്രയധികമുണ്ടാവാതിരുന്ന സമയത്ത് താന് ചൊല്ലിയ ചൊല്ല് അന്ന് പരിഹസിക്കപ്പെട്ടിരുന്നു. ഇത് ചൊല്ലിയത് കൊണ്ട് വൈറസ് പോകുമോയെന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ഇന്ന് അത് ലോകരാജ്യങ്ങള്‍ ചൊല്ലുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാവം മെസിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടോ...', മുഖ്യമന്ത്രിയെ ട്രോളി കേന്ദ്ര മന്ത്രി; സിംപിൾ പാസ് പോലും ചെയ്യാൻ പറ്റില്ലേ എന്ന് പരിഹാസം
കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്