പാക് അധീന കാശ്മീരിലെ ജനങ്ങളെ ശത്രുക്കൾ എന്ന് വിശേഷിപ്പിച്ചു; പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

Published : Aug 01, 2026, 12:06 PM IST
PoK protest

Synopsis

പാക് അധീന കാശ്മീരിൽ സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ ക്രൂരമായ ബലപ്രയോഗത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു. ഈ അടിച്ചമർത്തലിൽ നിരവധി പേർ കൊല്ലപ്പെട്ടതായും, നിയമവിരുദ്ധ കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ഇന്ത്യ ആവശ്യപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.

ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പാകിസ്ഥാൻ സൈന്യവും ഭരണകൂടവും ക്രൂരമായ ബലപ്രയോഗം നടത്തുന്നതിനെ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ രൂക്ഷമായി വിമർശിച്ചു. പാകിസ്ഥാന്റെ പ്രതിരോധ മന്ത്രി തന്നെ പ്രതിഷേധക്കാരെ ശത്രുക്കൾ എന്ന് വിളിച്ചത് നിഷ്കളങ്കരായ ജനങ്ങളോടുള്ള അവരുടെ പൂർണ്ണമായ അവജ്ഞയാണ് കാണിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ നടന്ന ക്രൂരമായ അടിച്ചമർത്തലിൽ 40ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി സെൻട്രൽ കമ്മിറ്റി അംഗം ഉമർ നസീറിന്റെ സഹോദരൻ ഉസ്മാൻ നസീറും ഉൾപ്പെടുന്നു.

ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ പരിശീലനവും ആയുധവും നൽകി വളർത്തിയ മുജാഹിദീൻ' ഭീകരർ ഇപ്പോൾ പാക് ഭരണകൂടത്തിന് തന്നെ ഭീഷണിയായി മാറിയെന്ന് പാക് പ്രധാനമന്ത്രിയുടെ രാഷ്ടീയകാര്യ പ്രത്യേക അസിസ്റ്റന്റ് പരസ്യമായി സമ്മതിച്ച കാര്യവും ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. അക്രമങ്ങൾക്കും വോട്ടെടുപ്പ് തട്ടിപ്പ് ആരോപനങ്ങൾക്കുമിടയിൽ പികെയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പാക് ഭരണകൂടത്തിനെതിരായ ജനങ്ങളുടെ അപമാനകരമായ തിരസ്കരണമാണ് കാണിക്കുന്നത്.

ജീവിതച്ചെലവ് വർദ്ധനവ്, ഭരണകൂടത്തിന്റെ അവഗണന, രാഷ്ട്രീയ വിവേചനം, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ കഴിഞ്ഞ മാസം മുതൽ പ്രദേശത്ത് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ, പാക് അധീന കാശ്മീരിലെ നിയമവിരുദ്ധ കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്ട്ര സംഘടനകളോട് ജനങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, പാകിസ്ഥാന്റെ അതിക്രമങ്ങൾ പരിശോധിക്കാനും അവരെ മറുപടി പറയാൻ ബാധ്യസ്ഥരാക്കാനും അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി ചുമതലയേറ്റ് വൈസ് അഡ്മിറൽ എ എൻ പ്രമോദ്; ഓപ്പറേഷൻ സിന്ദൂരിൽ പ്രധാന പങ്കുവഹിച്ച നാവിക ഉദ്യോഗസ്ഥൻ
ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ്; എന്തെല്ലാം തടസപ്പെടും? ആരെല്ലാം പിന്തുണയ്ക്കും? സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകൾ