അജിത് ഡോവലിന്റെ മേല്‍നോട്ടം, രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ സുരക്ഷാ തത്വം; കരട് ഉടൻ സമർപ്പിക്കും

Published : Sep 30, 2025, 01:41 PM IST
Ajit Doval SCO Exit

Synopsis

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റാണ് ഇതിനായി നടപടികൾ ആരംഭിച്ചത്. കരട് മാഗ നിർദ്ദേശത്തിന്‍റെ അവസാന മിനുക്ക് പണിയിലാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്.

ദില്ലി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരെ ഉണ്ടാകുന്ന ഭീഷണികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് വിശദീകരിക്കുന്ന ദേശീയ സുരക്ഷാ തത്വം ഉടൻ. ദേശീയ സമഗ്ര സുരക്ഷാ നയമായ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി (എന്‍എസ്എസ്) ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുകുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമഗ്ര ദേശീയ സുരക്ഷാ-പ്രതിരോധ തത്വം കൊണ്ടുവരുന്നതിനായി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ 2018ൽ ചർച്ചകൾ തുടങ്ങിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റാണ് ഇതിനായി നടപടികൾ ആരംഭിച്ചത്.

ഭീഷണികളെ സമഗ്രമായി മുന്‍കൂട്ടിക്കാണുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടി പ്രതിരോധ നവീകരണം, സാങ്കേതിക മുന്നേറ്റം, സൈബര്‍ പ്രതിരോധശേഷി, ആഭ്യന്തര സുരക്ഷ, ഊർജ്ജ സുരക്ഷ, ഹൈബ്രിഡ് ഭീഷണി നിയന്ത്രണം, സാമ്പത്തിക സ്ഥിരത, തന്ത്രപരമായ നയതന്ത്രം എന്നിവയിലൂന്നിയാണ് നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷ സമിതിക്ക് മുമ്പാകെ ഇതിനായി കരട് ഉടൻ സമർപ്പിക്കും. ദേശീയ സുരക്ഷ തത്വം വരുന്നതോടെ ആഭ്യന്തര, അതിർത്തി സുരക്ഷ സംബന്ധിച്ച് എഴുതപ്പെട്ട ഒരു മാർഗനിർദ്ദേശം ഉണ്ടാകും. കരട് മാഗ നിർദ്ദേശത്തിന്‍റെ അവസാന മിനുക്ക് പണിയിലാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്.

വീഡിയോ സ്റ്റോറി കാണാം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'