ഭൂട്ടാനിലേക്ക് ഇന്ത്യയിൽ നിന്ന് രണ്ട് റെയിൽവേ ലൈനുകൾ നിർമിക്കും; ചെലവ് 4000 കോടി രൂപ, കേന്ദ്രം വഹിക്കും

Published : Sep 30, 2025, 08:22 AM IST
railway line

Synopsis

ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽവേ ലൈനുകൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അസമിലെ കൊക്രജാറിൽ നിന്ന് ഗെലെഫുവിലേക്കും (69 കി.മീ), പശ്ചിമ ബംഗാളിലെ ബനർഹട്ടിൽ നിന്ന് സംത്‌സേയിലേക്കുമാണ് (20 കി.മീ) ഈ പാതകൾ.

ദില്ലി: ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽവേ ലൈനുകൾ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 69 കിലോമീറ്ററും 20 കിലോമീറ്ററും നീളമുള്ള രണ്ട് റെയിൽവേ ലൈനുകൾ അസമിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് ഭൂട്ടാനിലേക്ക് നിർമിക്കുന്നത്. അസമിലെ കൊക്രജാറിൽ നിന്നും ഭൂട്ടാനിലെ ഗെലെഫുവിലേക്ക് 69 കിലോമീറ്റർ നീളമുള്ള റെയിൽവെ ലൈനാണ് നിർമിക്കുന്നത്. പശ്ചിമ ബംഗാളിലെ ബനർഹട്ടിൽ നിന്ന് ഭൂട്ടാനിലെ സംത്‌സേയിലേക്ക് 20 കിലോമീറ്റർ നീളമുള്ള പാളവും നിർമിക്കും.

69 കിലോമീറ്റർ റെയിൽവേ ലൈനിന് 3456 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 20 കിലോമീറ്റർ ലൈനിന് 577 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമാണ് ഈ പദ്ധതി വിശദീകരിച്ചത്. ഇന്ത്യയെ സംബന്ധിച്ചും ഭൂട്ടാനെ സംബന്ധിച്ചും വളരെയേറെ പ്രാധാന്യമുള്ളതാണ് ഈ റെയിൽവേ പദ്ധതികളെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.

ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഭൂട്ടാന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിൻ്റെ ഭൂരിഭാഗവും ഇന്ത്യൻ തുറമുഖങ്ങൾ വഴിയാണ്. അതിനാൽ തന്നെ മെച്ചപ്പെട്ട റെയിൽവേ സംവിധാനം അത്യാവശ്യമാണ്. കൊക്രജർ-ഗെലെഫു ലൈനിൽ ആറ് സ്റ്റേഷനുകൾ, രണ്ട് പ്രധാന പാലങ്ങൾ, 29 പ്രധാന പാലങ്ങൾ, 65 ചെറിയ പാലങ്ങൾ, രണ്ട് ഗുഡ്‌ഷെഡുകൾ, ഒരു ഫ്ലൈഓവർ, 39 അണ്ടർപാസുകൾ എന്നിവ നിർമിക്കും. നാല് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും.

ബനർഹട്ട്-സംത്‌സേ പാതയിൽ രണ്ട് സ്റ്റേഷനുകൾ, ഒരു പ്രധാന പാലം, 24 ചെറിയ പാലങ്ങൾ, ഒരു മേൽപ്പാലം, 37 അണ്ടർപാസുകൾ എന്നിവ ഉണ്ടായിരിക്കുമെന്നും മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഭൂട്ടാൻ ഭാഗത്തുനിന്ന് 2.13 കിലോമീറ്ററും ഇന്ത്യൻ ഭാഗത്തുനിന്ന് 17.42 കിലോമീറ്ററും സംത്‌സെ പാതയുടെ ഭാഗമാകും. ഭൂട്ടാൻ ഭാഗത്തുനിന്ന് 2.39 കിലോമീറ്ററും ഇന്ത്യൻ ഭാഗത്തുനിന്ന് 66.66 കിലോമീറ്ററും ഗെലെഫു പാതയിലൂടെ സഞ്ചരിക്കും. ഈ പാളങ്ങൾ പൂർണമായും വൈദ്യുതീകരിക്കും. റെയിൽവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പരിശീലനം നൽകാൻ ഭൂട്ടാനിൽ നിന്ന് പരമാവധി ആളുകളെ എത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി