
ദില്ലി: കൂടുതൽ S400 വ്യോമപ്രതിരോധസംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യ റഷ്യയുമായി അഞ്ച് എസ് 400 സംവിധാനത്തിനാണ് കരാർ നൽകിയിരിക്കുന്നത്. അടുത്ത വർഷത്തോടെ അവസാനത്തെ രണ്ടെണ്ണം കൂടി ഇന്ത്യയിലെത്തും. അതേസമയം, റഷ്യയിൽ നിന്ന് വിഭവങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യങ്ങൾക്ക് ഇന്ത്യ വഴങ്ങുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.
ഇന്ത്യൻ പ്രതിരോധ മേഖലയിലേക്ക് ഫ്രാൻസിൽ നിന്നും ഇസ്രായേലിൽ നിന്നും വാങ്ങലുകൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ മുൻനിര ആയുധ വിതരണക്കാരായി റഷ്യ തുടരുന്നു. 2020 നും 2024 നും ഇടയിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയിൽ നിന്നായിരുന്നുവെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam