പാക്കിസ്ഥാനെ വീണ്ടും 'വേവിച്ച്' പ്ലേറ്റിലാക്കി ഇന്ത്യൻ വ്യോമസേന, വായടപ്പിക്കുന്ന ട്രോൾ; റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ സർഗോദ ദാൽ വരെ ഫുഡ് മെനുവിൽ

Published : Oct 09, 2025, 11:49 AM IST
Indian airforce

Synopsis

ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക വിരുന്ന് മെനു പാക്കിസ്ഥാന് ട്രോളായി മാറി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ആക്രമിച്ച പാക് വ്യോമതാവളങ്ങളുടെ പേരുകളാണ് വിഭവങ്ങൾക്ക് നൽകിയിരിക്കുന്നത്.  

ദില്ലി: ഇന്ത്യൻ വ്യോമസേന (IAF) യുടെ 93-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക വിരുന്ന് മെനുവിലും പാക്കിസ്ഥാന് ട്രോൾ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനെതിരെ നടത്തിയ വ്യോമാക്രമണങ്ങളുടെ ഓർമ്മ പുതുക്കിയ മെനു കാര്‍ഡാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പകരംവയ്ക്കാനില്ലാത്തതും, പ്രതിരോധിക്കാനാവാത്തതും കൃത്യതയുള്ളതുമായ (ഇൻഫാല്ലിബിൾ, ഇംപർവിയസ്, പ്രിസൈസ്) എന്ന വിശേഷണത്തോടെയാണ് മെനു പുറത്തിറക്കിയത്. ഓപ്പറേഷൻ സിന്ദൂറിൽ ആക്രമിച്ച് തകർത്ത പാക് വ്യോമതാവളങ്ങളുടെ പേരുകളാണ് വിഭവങ്ങൾക്കെല്ലാം നൽകിയിരിക്കുന്നത്. വ്യോമസേനയുടെ 93 വർഷത്തെ നിസ്തുലമായ സേവനത്തെ അനുസ്മരിക്കുന്ന ചടങ്ങിലാണ് ഈ രസകരമായ 'ട്രോൾ മെനു' അവതരിപ്പിച്ചത്.

ബോംബ് വർഷിച്ച സ്ഥലങ്ങൾ, ഇപ്പോൾ വിഭവങ്ങൾ

മെനുവിലെ ഓരോ വിഭവവും പാകിസ്ഥാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെയും വ്യോമതാവളങ്ങളെയും അനുസ്മരിപ്പിക്കുന്നതാണ്. 

  1. റാവൽപിണ്ടി ചിക്കൻ ടിക്ക മസാല  - റാവൽപിണ്ടി വ്യോമതാവളം
  2. റഫീഖി റാരാ മട്ടൺ  - റഫീഖി വ്യോമതാവളം
  3. ഭോലരി പനീർ മേത്തി മസാല -ഭോലരി വ്യോമതാവളം
  4. സക്കൂർ ഷാം സവേര കോഫ്ത - സക്കൂർ വ്യോമതാവളം
  5. സർഗോദ ദാൽ മഖ്‌നി - സർഗോദ വ്യോമതാവളം
  6. ജേക്കബാബാദ് മേവ പുലാവ് - ജേക്കബാബാദ് വ്യോമതാവളം

മധുര പലഹാരങ്ങളിലും ആക്രമണത്തിൻ്റെ ഓർമ്മ

പ്രധാന വിഭവങ്ങൾ കൂടാതെ, മധുരപലഹാരങ്ങളുടെ പട്ടികയിലും ശ്രദ്ധേയമായ പേരുകളാണുള്ളത്. ബാലാകോട്ട് തിറാമിസു, മുസഫറാബാദ് കുൽഫി ഫലൂദ, മുരിദ്‌കെ മീഠാ പാൻ എന്നിവയാണ് ഡെസേർട്ട് മെനുവിലെ താരങ്ങൾ. ഈ മെനുവിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. പ്രകോപനം തുടരുന്ന പാകിസ്ഥാനെ ട്രോളിയ വ്യോമസേനയെ അഭിനന്ദിച്ച് നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സേവനം നൽകുക മാത്രമല്ല, പാകിസ്ഥാന് കൃത്യമായ ഓര്‍മപ്പെടുത്തൽ കൂടിയാണ് ഈ മെനുവെന്ന് കമന്റുകൾ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?