'രാജ്യതാല്‍പര്യത്തേക്കാള്‍ വലുത് പണം'; പാകിസ്ഥാനില്‍ പാട്ടുപാടിയ ഗായകന് വിലക്കേര്‍പ്പെടുത്തി ഇന്ത്യന്‍ സിനിമാ ലോകം

Published : Aug 14, 2019, 12:54 PM ISTUpdated : Aug 14, 2019, 02:42 PM IST
'രാജ്യതാല്‍പര്യത്തേക്കാള്‍ വലുത് പണം'; പാകിസ്ഥാനില്‍ പാട്ടുപാടിയ ഗായകന് വിലക്കേര്‍പ്പെടുത്തി ഇന്ത്യന്‍ സിനിമാ ലോകം

Synopsis

പർവേസ് മുഷറഫിന്‍റെ കോടീശ്വരനായ ബന്ധുവിന്‍റെ മകളുടെ വിവാഹ പാര്‍ട്ടിയിലാണ് മിക സിംഗ് പരിപാടി അവതരിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു പ്രതിഫലം. 

ദില്ലി: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് ജനറല്‍ പർവേസ് മുഷറഫിന്‍റെ ബന്ധുവിന്‍റെ വീട്ടിലെ വിവാഹ പാര്‍ട്ടിയില്‍ പാട്ടുപാടിയ ഗായകന് വിലക്കേര്‍പ്പെടുത്തി ഇന്ത്യന്‍ സിനിമാ ലോകം. റാപ് ഗായകന്‍ മിക സിംഗിനെയാണ് ബഹിഷ്കരിച്ചത്. മിക സിംഗിനെ ഒരുപരിപാടിയിലും പങ്കെടുപ്പിക്കരുതെന്നും അദ്ദേഹം നിയമ നടപടി നേരിടേണ്ടി വരുമെന്നും ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് ഗുപ്ത വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.

കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തില്‍ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ, മില്‍ക സിംഗ് രാജ്യതാല്‍പര്യത്തേക്കാള്‍ പണത്തിന് മുന്‍തൂക്കം നല്‍കിയെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പർവേസ് മുഷറഫിന്‍റെ കോടീശ്വരനായ ബന്ധുവിന്‍റെ മകളുടെ വിവാഹ പാര്‍ട്ടിയിലാണ് മിക സിംഗ് പരിപാടി അവതരിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു പ്രതിഫലം.

14 അംഗ സംഘമായിരുന്നു പരിപാടി അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ സംഗീത പരിപാടി ട്വിറ്ററില്‍ വൈറലായി. നിരവധി പേര്‍ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സിനിമകളും സാംസ്കാരിക പരിപാടികളും പാകിസ്ഥാനും നിരോധിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു, നിരവധി വീടുകൾക്ക് രാത്രി തീയിട്ടു, ഉഖ്രുലിൽ സംഘർഷം രൂക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു; പുതിയ സർക്കാരിന് വലിയ വെല്ലുവിളി
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചോ ? ചോദ്യത്തിന് കേന്ദ്രമന്ത്രിക്ക് മൗനം, യുഎസ് എണ്ണ ഇന്ത്യൻ താൽപര്യത്തിനെതിരല്ലെന്ന് വിശദീകരണം