ശ്രീന​ഗറിലെ പോസ്റ്ററിൽ നിന്ന് തുടങ്ങിയ അന്വേഷണം, എത്തി നിന്നത് ഫരീദാബാദ് മൊഡ്യൂളിൽ, ദില്ലി ഭീകരാക്രമണത്തിൽ അന്വേഷണ ഏജൻസികളുടെ ചടുലനീക്കം

Published : Nov 12, 2025, 03:07 PM IST
Delhi Blast

Synopsis

ജമ്മു കശ്മീരിലെ ശ്രീനഗറിലെ നൗഗാം പൊലീസ് പോസ്റ്റ് പരിധിയിൽ കണ്ടെത്തിയ ചില ആക്ഷേപകരമായ പോസ്റ്ററുകളുമായി ബന്ധപ്പെട്ടാണ് ജെയ്ഷെയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരരിലേക്ക് ഉടനടി അന്വേഷണ സംഘം എത്തിയത്.

ദില്ലി: റെഡ് ഫോർട്ടിന് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട ജയ്ഷെ മുഹമ്മദ് മൊഡ്യൂളിനെ അതിവേഗത്തിലും നിർണ്ണായകമായും തകർത്തുകൊണ്ട് ഇന്ത്യ ഭീകരവാദത്തിനെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ മറുപടി നൽകിയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ രാപ്പകൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ഏജൻസികൾ, സുരക്ഷാ സേനകൾ, നിയമപാലകർ എന്നിവരുടെ അശ്രാന്ത പരിശ്രമമാണ് ഈ വിജയത്തിന് പിന്നിലെന്നും വൃത്തങ്ങൾ അറിയിച്ചു.

ജമ്മു കശ്മീരിലെ ശ്രീനഗറിലെ നൗഗാം പൊലീസ് പോസ്റ്റ് പരിധിയിൽ കണ്ടെത്തിയ ചില ആക്ഷേപകരമായ പോസ്റ്ററുകളുമായി ബന്ധപ്പെട്ടാണ് ജെയ്ഷെയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരരിലേക്ക് ഉടനടി അന്വേഷണ സംഘം എത്തിയത്. ഇതിനെത്തുടർന്ന് 2025 ഒക്ടോബർ 19-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ, ഒക്ടോബർ 20-നും 27-നും ഇടയിൽ, മൗലവി ഇർഫാൻ അഹമ്മദ് വാഗെ ഷോപ്പിയാനിൽ നിന്നും സമീർ അഹമ്മദ് ഗന്ദർബാലിലെ വക്കൂരയിൽ നിന്നും അറസ്റ്റിലായി. 

2025 നവംബർ 5-ന് കേസിലെ പ്രധാന വഴിത്തിരിവുണ്ടായി. ഡോ. അദീൽ സഹ്റാൻപൂരിൽ വെച്ച് പിടിയിലായി. നവംബർ 7-ന് അനന്തനാഗ് ഹോസ്പിറ്റലിൽ നിന്ന് എ.കെ-56 റൈഫിളും മറ്റ് വെടിമരുന്നുകളും പിടിച്ചെടുത്തു. നവംബർ 8-ന് അൽ-ഫലാഹ് മെഡിക്കൽ കോളേജിൽ നിന്ന് തോക്കുകൾ, പിസ്റ്റളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള വലിയ ശേഖരം കണ്ടെത്തി. ഈ മൊഡ്യൂളിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളെത്തുടർന്ന് ഫരീദാബാദിലെ അൽ-ഫലാഹ് മെഡിക്കൽ കോളേജിൽ നിന്ന് ഡോ. മുസമ്മിൽ അറസ്റ്റിലായി. 2025 നവംബർ 9-ന് ഫരീദാബാദിലെ ധൗജ് സ്വദേശിയായ 'മദ്രാസി' എന്നറിയപ്പെടുന്ന ഒരാൾ അറസ്റ്റിലായി. അടുത്ത ദിവസം, നവംബർ 10-ന്, മേവാത്ത് സ്വദേശിയും ഫരീദാബാദിലെ ധേര കോളനിയിലെ അൽ-ഫലാഹ് മോസ്കിലെ ഇമാമുമായ ഹഫീസ് മുഹമ്മദ് ഇഷ്തിയാഖിന്റെ വീട്ടിൽ നിന്ന് 2,563 കിലോ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. 

പരിശോധനകളിൽ 358 കിലോ സ്ഫോടകവസ്തുക്കളും ഡിറ്റണേറ്ററുകൾ, ടൈമറുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയും അധികമായി പിടിച്ചെടുത്തു. ആകെ ഏകദേശം 3,000 കിലോ സ്ഫോടകവസ്തുക്കളും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തി. ഫരീദാബാദിൽ നിന്ന് കാറിൽ ആയുധങ്ങളുമായി ഡോ. ഷഹീനെയും പൊലീസ് പിടികൂടി. എന്നാൽ അൽ-ഫലാഹ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന ഗ്രൂപ്പ് അംഗങ്ങളിൽ പ്രധാനിയായ ഡോ. ഉമർ സുരക്ഷാ ഏജൻസികളുടെ നടപടി ശക്തമായതിനെത്തുടർന്ന് രക്ഷപ്പെട്ടു. 

റെഡ് ഫോർട്ട് സ്ഫോടനത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്നത് ഡോ. ഉമറാണെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. സ്ഫോടനത്തിന് കാരണമായ വസ്തുക്കൾ ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത 3,000 കിലോ സ്ഫോടകവസ്തുക്കളുടെ അതേ വിഭാഗത്തിൽപ്പെട്ടതാണെന്നും അന്വേഷണ സംഘം പറയുന്നു. സ്ഫോടനം മുൻകൂട്ടി ആസൂത്രണം ചെയ്തതോ ആകസ്മികമായതോ എന്ന് കൂടുതൽ അന്വേഷണത്തിൽ വ്യക്തമാക്കും. നവംബർ 10-ന് സ്ഫോടന വാർത്ത വന്നയുടൻ ഡൽഹി പോലീസും മറ്റ് സുരക്ഷാ ഏജൻസികളും സ്ഥലത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി എൻ.എസ്.ജി. (നാഷണൽ സെക്യൂരിറ്റി ഗാർഡ്), എൻ.ഐ.എ. (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി), ഫോറൻസിക് ടീമുകൾ എന്നിവർക്ക് സ്ഥലത്തേക്ക് പോകാൻ നിർദ്ദേശം നൽകി.

 പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചിട്ടുണ്ട്. ഡി.എൻ.എ., സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ, മറ്റ് സാമ്പിളുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇന്ത്യയുടെ സുരക്ഷാ, ഇന്റലിജൻസ് ഏജൻസികൾ ഫരീദാബാദ് മൊഡ്യൂളിനെ വിജയകരമായി തകർക്കുകയും രാജ്യത്ത് വലിയ നാശനഷ്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട പ്രധാന ഗൂഢാലോചനയെ തടയുകയും ചെയ്തു. ഏജൻസികളുടെ ചടുലമായ നീക്കത്തെ തുടർന്നുണ്ടായ ഡോ. ഉമറിൻ്റെ പരിഭ്രാന്തിയും നിരാശയുമാണ് റെഡ് ഫോർട്ട് സ്ഫോടനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ഇത് മനഃപൂർവ്വമോ ആകസ്മികമോ എന്നത് പിന്നീട് വ്യക്തമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോടീശ്വരനായ യാചകൻ! ചക്ര പലകയിൽ ഭിക്ഷാടനം, എത്തുന്നത് സ്വന്തം കാറിൽ, സ്വന്തമായി 3 നിലയുള്ള വീടും ഫ്ലാറ്റുമടക്കം 3 കെട്ടിടങ്ങൾ !
ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി; അശ്ലീല വിഡിയോ പുറത്ത്, കര്‍ണാടക പൊലീസിന് നാണക്കേട്