
ദില്ലി: അനധികൃതമായി വീടുകൾ പൊളിച്ച സംഭവത്തിൽ സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടി. റോഡ് വികസനത്തിന്റെ പേരിൽ അനധികൃതമായി വീടുകൾ പൊളിച്ച നടപടിയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. വീടുകൾ പൊളിക്കപ്പെട്ട പരാതിക്കാരന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിച്ചു. 2019 ൽ മഹാരാജ്ഗഞ്ചിൽ നടന്ന നടപടിക്കെതിരെയാണ് കോടതി വടിയെടുത്തത്. അമിതമായ കൈകടത്തൽ എന്നാണ് ഉത്തർപ്രദേശ് സർക്കാർ നടപടിയെ കോടതി വിമർശിച്ചത്. നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു രാത്രി ഇങ്ങനെ വന്ന് വീടുകൾ പൊളിക്കുന്നത് അംഗീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam