യെദ്യൂരപ്പക്ക് ആശ്വാസം; പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി; ജൂൺ 17 ന് ഹാജരാകാൻ നിർദേശം

Published : Jun 14, 2024, 06:20 PM ISTUpdated : Jun 14, 2024, 10:31 PM IST
യെദ്യൂരപ്പക്ക് ആശ്വാസം; പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി; ജൂൺ 17 ന് ഹാജരാകാൻ നിർദേശം

Synopsis

ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി.

ബെം​ഗളൂരു: പോക്സോ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് നേരിടുന്ന മുതിർന്ന നേതാവ് യെദിയൂരപ്പയ്ക്ക് ആശ്വാസം. അടുത്ത തിങ്കളാഴ്ച വരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിന് മുമ്പാകെ നേരിട്ട് ഹാജരാകാമെന്നും നിലവിൽ ദില്ലിയിലാണെന്നും കാട്ടി യെദിയൂരപ്പ നൽകിയ ഹർജി പരിഗണിച്ചാണ് അറസ്റ്റ് തടഞ്ഞത്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ദില്ലിയിലാണെന്നും തിങ്കളാഴ്ച ഹാജരാകാൻ തയ്യാറാണെന്നും യെദിയൂരപ്പ അഭിഭാഷകൻ മുഖേന അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നേരത്തേ ഹാജരാകണമെന്ന് കാട്ടി അന്വേഷണസംഘം നൽകിയ രണ്ട് നോട്ടീസിനും യെദിയൂരപ്പ മറുപടി നൽകിയിരുന്നില്ല.

ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് പരിഗണിക്കുന്നത് എന്നതിനാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ യെദിയൂരപ്പയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നോട്ടീസിന് മറുപടി തരാത്തതിനാൽ അറസ്റ്റിന് അനുമതി വേണമെന്നും കാട്ടി അന്വേഷണസംഘം കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരി 2-ന് ഡോളേഴ്സ് കോളനിയിലെ വസതിയിൽ പരാതി നൽകാനായി അമ്മയ്ക്ക് ഒപ്പം എത്തിയ പതിനേഴുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം