കോണ്‍ഗ്രസുകാര്‍ ഹിജഡകളെ പോലെയെന്ന് കര്‍ണാടക മന്ത്രി; പ്രസംഗം വിവാദത്തില്‍

Published : Sep 16, 2019, 03:54 PM ISTUpdated : Sep 16, 2019, 04:01 PM IST
കോണ്‍ഗ്രസുകാര്‍ ഹിജഡകളെ പോലെയെന്ന് കര്‍ണാടക മന്ത്രി; പ്രസംഗം വിവാദത്തില്‍

Synopsis

ദേശസ്നേഹമുള്ള മുസ്ലീങ്ങള്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യും. എന്നാല്‍, ദേശീയതയ്ക്ക് എതിരെ നില്‍ക്കുന്നവരും പാക്കിസ്ഥാനൊപ്പം നില്‍ക്കുന്ന രാജ്യദ്രേഹികളും ബിജെപി വോട്ട് നല്‍കില്ലെന്നും ഈശ്വരപ്പ പറഞ്ഞു

ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിജഡകളെന്ന് വിളിച്ച കര്‍ണാടക മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍. ജനപ്രതിനിധികളെയും ഒപ്പം ട്രാന്‍സ്‍ജെന്‍‍ഡറുകളെയും ആക്ഷേപിക്കുന്നതാണ് കര്‍ണാടക ഗ്രാമവികസന മന്ത്രിയായ കെ എസ് ഈശ്വരപ്പയുടെ പ്രസംഗം.

എംഎല്‍എ വാക്കുകള്‍ ഇങ്ങനെ:  ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതിന് താത്പര്യം കാണിച്ചിരുന്നു. എന്നാല്‍, 50,000 മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്നും തെര‍ഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നുമുള്ള ഭയമായിരുന്നു അവര്‍ക്ക്. ഇത്തരത്തിലുള്ള ഹിജഡകളുടെ സ്വഭാവമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെന്നാണ് ഈശ്വരപ്പ പറഞ്ഞത്.

താന്‍ ഇതുവരെ ആ സമുദായത്തെ സന്തോഷിപ്പിക്കാന്‍ നോക്കിയിട്ടില്ലെന്നും എന്നാല്‍ വോട്ടുകള്‍ ലഭിച്ചെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. ദേശസ്നേഹമുള്ള മുസ്ലീങ്ങള്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യും. എന്നാല്‍, ദേശീയതയ്ക്ക് എതിരെ നില്‍ക്കുന്നവരും പാക്കിസ്ഥാനൊപ്പം നില്‍ക്കുന്ന രാജ്യദ്രേഹികളും ബിജെപി വോട്ട് നല്‍കില്ലെന്നും ഈശ്വരപ്പ പറഞ്ഞു. ഇതാദ്യമായല്ല ഈശ്വരപ്പയുടടെ പ്രസംഗം വിവാദമാകുന്നത്. നേരത്തെ, പാര്‍ട്ടിയില്‍ വിശ്വസിച്ചില്ലെങ്കില്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി