വിജയ് കരഞ്ഞു, സിനിമയിലല്ല, ജീവിതത്തിൽ; ഉത്തരവ് കൈമാറിയപ്പോൾ മുഖ്യമന്ത്രി വിജയ് കണ്ണീരണിഞ്ഞുവെന്ന് കരൂർ എംപി

Published : Jul 10, 2026, 06:36 PM IST
Vijay

Synopsis

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറുന്നതിനിടെ മുഖ്യമന്ത്രി വിജയ് വികാരാധീനനായെന്ന് കരൂർ എംപി ജ്യോതിമണി വെളിപ്പെടുത്തി. ദുരന്തം രാഷ്ട്രീയ ചതിയാണെന്ന് ആരോപിച്ച വിജയ്, മരിച്ചവരുടെ ഓർമ്മയ്ക്കായി സ്മാരകം നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചു.

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറിയപ്പോൾ മുഖ്യമന്ത്രി വിജയ് കരഞ്ഞെന്ന് കരൂർ എംപി. ഉത്തരവ് കൈമാറിയപ്പോൾ വിജയ് വികാരാധീനനനായെന്ന് എംപി ജ്യോതിമണി പറഞ്ഞു. രാഷ്ട്രീയക്കണ്ണുകളിലൂടെ സർക്കാർ നടപടിയെ കാണരുതെന്നും ജ്യോതിമണി പറഞ്ഞു. ചടങ്ങിൽ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തി. മരിച്ചവരുടെ ആശ്രിതരായ 32 പേർക്ക് വിജയ് നിയമന ഉത്തരവ് കൈമാറി.

സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രം​ഗത്തെത്തിയിരുന്നു. ദുരന്തം രാഷ്ട്രീയ ചതിയാണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടിയെ റോഡിലേക്ക് എടുത്തടിച്ചത് എട്ടുതവണ, ഉടനെ മരണം, യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനുള്ള കാരണം കുഞ്ഞെന്ന് തെറ്റിദ്ധരിച്ചു, പ്രതിക്ക് വധശിക്ഷ
120 കി.മീ വേഗതയിൽ നിതിൻ ഗഡ്കരിയുടെ വാഹനവ്യൂഹം, 8 വരിപ്പാതയിൽ പെട്ടെന്ന് 3 യുവാക്കൾ ചാടി വീണു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്, ഗുരുതര സുരക്ഷാ വീഴ്ച