കശ്മീരില്‍ പ്രധാന പത്രങ്ങള്‍ ഇന്നലെ ഇറങ്ങിയത് ഒഴിഞ്ഞ ഒന്നാം പേജുമായി

Published : Mar 11, 2019, 12:11 PM IST
കശ്മീരില്‍ പ്രധാന പത്രങ്ങള്‍ ഇന്നലെ ഇറങ്ങിയത് ഒഴിഞ്ഞ ഒന്നാം പേജുമായി

Synopsis

ജമ്മു കശ്മീരിലെ പ്രധാന പത്രങ്ങളെല്ലാം ഇന്നലെ പുറത്തിറങ്ങിയത് ആദ്യ പേജുകളില്‍ വാര്‍ത്തയില്ലാതെ. ശ്രീനഗറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചുവെന്നാരോപിച്ചായിരുന്നു പത്രങ്ങളുടെ പ്രതിഷേധം. കാശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്‍റെ -(കെഇജി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രധാന പത്രങ്ങളെല്ലാം ഇന്നലെ പുറത്തിറങ്ങിയത് ആദ്യ പേജുകളില്‍ വാര്‍ത്തയില്ലാതെ. ശ്രീനഗറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചുവെന്നാരോപിച്ചായിരുന്നു പത്രങ്ങളുടെ പ്രതിഷേധം.  കാശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്‍റെ -(കെഇജി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. 

കൃത്യമായ കാരണങ്ങള്‍ അറിയിക്കാതെ ഗ്രേറ്റര്‍ കാശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് പരസ്യം നല്‍കുന്നത് നിര്‍ത്തിയതിനലാണ് ശൂന്യമായ പേജുകള്‍ പ്രസിദ്ധീകരിച്ചതെന്ന്  പത്രങ്ങള്‍ വിശദീകരിക്കുന്നു. പരസ്യം നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന്റെ കാരണം വ്യക്തമാക്കണമെന്ന ആവശ്യവുമായി ശൂന്യമായ ആദ്യ പേജുകള്‍ ഉയര്‍ത്തിപ്പിടിച്ച് പത്രാധിപന്മാര്‍ പ്രതിഷേധിച്ചു.

കാരണം വ്യക്തമാക്കാന്‍ കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാര്‍ ഇത് സംബന്ധിച്ച് യാതൊരു  മറുപടിയും ഇതുവരെ നല്‍കിയിട്ടില്ലെന്ന് പത്രങ്ങള്‍ ആരോപിക്കുന്നു.   പ്രസിദ്ധീകരണത്തിന് പരസ്യം നല്‍കുന്നത് നിര്‍ത്തിയത് ജമ്മു കാശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റ് വാക്കാല്‍ മാത്രമാണ് അറിയിച്ചതെന്നും ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്നും പത്രത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു