
ദില്ലി: നീതി ആയോഗ് പുറത്തുവിട്ട ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യപരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ചാണ് ദേശീയ റാങ്കിംഗ് തയ്യാറാക്കിയത്. ആരോഗ്യസൂചികയില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണ്. മഹാരാഷ്ട്ര മൂന്നാം സ്ഥാനം സ്വന്തമാക്കി. ശിശു മരണങ്ങൾ ഉണ്ടായ ബിഹാറും ഉത്തർ പ്രദേശുമാണ് ദേശീയ ആരോഗ്യസൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.
ഹരിയാന,രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ കാര്യമായ മുന്നേറ്റം കാഴ്ചവച്ചതായി നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആരോഗ്യപരിപാലനരംഗത്തെ സൗകര്യങ്ങള്‍ 23 വിഭാഗങ്ങളായി തിരിച്ചാണ് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പട്ടിക തയ്യാറാക്കിയത്. കേരളം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മൊത്തെത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2016-17,2017-18 എന്നീ രണ്ട് വര്‍ഷങ്ങളിലെ ആരോഗ്യരംഗത്തെ നിലവാരവും സൗകര്യങ്ങളും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam