Pandit Birju Maharaj passed away : കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

Published : Jan 17, 2022, 08:07 AM ISTUpdated : Jan 17, 2022, 09:04 AM IST
Pandit Birju Maharaj passed away : കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

Synopsis

ഞായറാഴ്ച രാത്രി ചെറുമകനൊപ്പം നൃത്തം ചെയ്യുന്നതിനിടയിലാണ് പണ്ഡിറ്റ് ജിക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. ബോധം കെട്ടുവീണതിന് പിന്നാലെ പണ്ഡിറ്റ് ജിയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു. ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു. 

കഥക് ഇതിഹാസം (Legendary Kathak Dancer) പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (Pandit Birju Maharaj) അന്തരിച്ചു. ദില്ലിയിലെ സ്വവസതിയില്‍ ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു. പണ്ഡിറ്റ് ജി എന്നും മഹാരാജ് ജി എന്നും വിളിക്കപ്പെട്ടിരുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജിന് പത്മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ചെറുമകനൊപ്പം നൃത്തം ചെയ്യുന്നതിനിടയിലാണ് പണ്ഡിറ്റ് ജിക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. ബോധം കെട്ടുവീണതിന് പിന്നാലെ പണ്ഡിറ്റ് ജിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു. കിഡ്നി സംബന്ധിയായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന പണ്ഡിറ്റ് ജി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡയാലിസിസിന് വിധേയനായിരുന്നു. കഥക് കലാകാരന്മാരുടെ മഹാരാജ് കുടുംബത്തില്‍ നിന്നാണ്  രാജ്യത്തെ ഏറ്റവും പ്രശസ്തനായ കഥക് നൃത്തകാരന്‍ എന്ന നിലയിലേക്ക് പണ്ഡിറ്റ് ജി എത്തിയത്. വാദ്യോപകരണ സംഗീതത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. തബലയും നാളും അദ്ദേഹത്തിന്‍റെ ഇഷ്ട വാദ്യോപകരണങ്ങളായിരുന്നു. തുംരി, ദാദ്ര,ഭജന്‍, ഗസല്‍ എന്നീ സംഗീത മേഖലയിലും അദ്ദേഹം പ്രശോഭിച്ചിരുന്നു. 1938 ൽ ലക്‌നൗവിലാണ് ജനനം
"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിലേക്ക്; നാളെ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഡ്രൈവർമാർ