
മധ്യപ്രദേശ്: കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെ 'ഗോ കൊറോണ ഗോ' മന്ത്രത്തിന് ശേഷം 'ഓട് കൊറോണേ ഓട്' മന്ത്രവുമായി മധ്യപ്രദേശിലെ ഗ്രാമീണർ. സംസ്ഥാനത്തെ അഗർ മാൾവ ജില്ലയിലുള്ള ഗണേശ്പുര ഗ്രാമത്തിലുള്ള ഗ്രാമീണരാണ് ഞായറാഴ്ച പന്തം കത്തിച്ച്, കൊറോണയെ ഓടിക്കാൻ ശ്രമിച്ചത്. കൊറോണ വൈറസിനെ തങ്ങളുടെ ഗ്രാമത്തിൽ നിന്ന് തുടച്ചു നീക്കാമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണർ കത്തിച്ച പന്തവുമായി മന്ത്രം ചൊല്ലി നെട്ടോട്ടമോടിയത്. ഈ ദൃശ്യങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'ഓട് കൊറോണേ ഓട്' എന്ന് ആക്രോശിച്ചു കൊണ്ട് പന്തങ്ങൾ വായുവിൽ ചുഴറ്റുന്നതായും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഈ പ്രവർത്തിയിലൂടെ തങ്ങളുടെ ഗ്രാമം കൊറോണയുടെ ശാപത്തിൽ നിന്ന് മുക്തി നേടുമെന്നാണ് ഇവരുടെ പ്രതീക്ഷയും വിശ്വാസവും. 'എപ്പോഴെല്ലാം ഗ്രാമത്തിൽ മഹാമാരി പിടിപെടുന്നുവോ അപ്പോഴെല്ലാം ഗ്രാമത്തിലെ വീടുകളിൽ നിന്ന് ഒരാൾ വീതം കത്തിച്ചു പിടിച്ച പന്തവുമായി ഗ്രാമാതിർത്തികളിലേക്ക് ഓടണം. ഈ പന്തങ്ങൾ പിന്നീട് ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുകളയും.' തങ്ങളുടെ മുതിർന്നവരാണ് ഇത്തരമൊരു സമ്പ്രദായത്തെക്കുറിച്ച് പറഞ്ഞു തന്നിട്ടുള്ളതെന്ന് പ്രദേശ വാസികളിലൊരാൾ വ്യക്തമാക്കി.
കഴിഞ്ഞ വർഷം കൊറോണ വൻപ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവാല 'ഗോ കൊറോണ ഗോ' മന്ത്രം ജപിക്കാൻ ആവശ്യപ്പെട്ടിരുന്നു. ലോകം മുഴുവൻ ഈ മന്ത്രത്തിൽ വിശ്വസിച്ചു എന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം.
മെഹ്സൂസ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടി ലെബനീസ് സ്വദേശി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam