തൃശൂരും വടകരയും തീരുമാനമായി, എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്; പോര് കടുപ്പിച്ച് അടൂർ പ്രകാശും വി ജോയ്‍യും

Published : Jun 04, 2024, 01:12 PM ISTUpdated : Jun 04, 2024, 02:28 PM IST
തൃശൂരും വടകരയും തീരുമാനമായി, എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്; പോര് കടുപ്പിച്ച് അടൂർ പ്രകാശും വി ജോയ്‍യും

Synopsis

കേരളത്തില്‍ തന്നെ തിരുവനന്തപുരവും ആറ്റിങ്ങലിലും മാത്രമാണ് ഇപ്പോള്‍ കനത്ത പോര് നടക്കുന്നത്. ബാക്കി മണ്ഡലങ്ങളിലെ എല്ലാം മത്സരം ഏകദേശം തീരുമാനമായി കഴിഞ്ഞു. 

തിരുവനന്തപുരം: ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്ന പല മണ്ഡലങ്ങളിലും ഏകപക്ഷീയ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്. യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശും സിപിഎമ്മിന്‍റെ വി ജോയ്‍യും ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ലീഡ് നിലയും മാറി മറിയുന്നുണ്ട്. 

നിലവില്‍ നേരിയ വോട്ടുകള്‍ക്ക് ആണെങ്കിലും അടൂര്‍ പ്രകാശാണ് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ ഇനി എണ്ണാനുള്ളത് സിപിഎം അനുകൂല പ്രദേശങ്ങളാണ് എന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. കേരളത്തില്‍ തന്നെ തിരുവനന്തപുരത്തും ആറ്റിങ്ങലിലും മാത്രമാണ് ഇപ്പോള്‍ കനത്ത പോര് നടക്കുന്നത്. ബാക്കി മണ്ഡലങ്ങളിലെ എല്ലാം മത്സരം ഏകദേശം തീരുമാനമായി കഴിഞ്ഞു. 

യുഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും വി ജോയ്‍യിലൂടെ സിപിഎമ്മിന് പിടിച്ച് നില്‍ക്കാൻ ആറ്റിങ്ങലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം സ്ഥാനത്താണെങ്കിലും എൻഡ‍ിഎ സ്ഥാനാര്‍ത്ഥി വി മുരളീധരൻ ഒരു ലക്ഷത്തിലധികം വോട്ടുകൾ പിടിച്ചത് മത്സരം അവസാന ലാപ്പിലേക്ക് കൊണ്ട് പോകുന്നതില്‍ നിര്‍ണായകമായി. ഏഴ് സ്ഥാനാര്‍ത്ഥികള്‍ ആണ് മണ്ഡലത്തില്‍ ആകെ മത്സരിച്ചത്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കല്ലാതെ ആര്‍ക്കും കാര്യമായ വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടില്ല. 

നാൻ തിരിപ്പിയടിച്ചാൽ ഉങ്കളാൽ താങ്കമുടിയാത്! സ്റ്റാലിന്‍റെ കോട്ടയിൽ തകര്‍ന്നടിഞ്ഞ് ബിജെപി, സിപിഎമ്മിനും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി