
മുംബൈ: മഹാരാഷ്ട്രയിൽ ലോങ്ങ് മാർച്ചിൽ പങ്കെടുക്കുന്ന കർഷകൻ മരിച്ചു. പുന്തലിക് ജാദവ് എന്നാണ് അന്തരിച്ച കർഷകൻറെ പേര്. അസ്വസ്ഥത അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താനേ ജില്ലയിലെ ഷഹാപൂർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ വാഗ്ദാനത്തെ തുടർന്ന് ലോങ്ങ് മാർച്ച് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. താനെ ജില്ലയിൽ പ്രവേശിച്ച കർഷകർ പിന്നീട് മുന്നോട്ട് നീങ്ങാതെ അവിടെ തന്നെ തങ്ങുകയാണ്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയുടെ ഉറപ്പിനെ തുടർന്നാണ് ഇത്. സഭയിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഉറപ്പ് പാലിക്കും വരെ തിരികെ പോവില്ലെന്ന് കിസാൻ സഭ പറയുന്നു. വാഗ്ദാനം ഉത്തരവായി ഇറങ്ങുന്നില്ലെങ്കിൽ ഇപ്പോഴത്തെ സ്ഥലത്ത് നിന്ന് ലോങ് മാർച്ച് പുനരാരംഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam