വിവാഹിതനായി അഞ്ചാം മാസം വീരചരമം; ജവാൻ്റെ വിയോഗം താങ്ങാനാവാതെ ക്യാൻസർ രോഗിയായ അച്ഛനടങ്ങുന്ന കുടുംബം

Published : Aug 10, 2025, 02:04 PM IST
Pritpal Singh

Synopsis

ഓപ്പറേഷൻ അഖലിനിടെ കശ്മീരിൽ വീരമൃത്യു വരിച്ച ലുധിയാനയിൽ നിന്നുള്ള ജവാൻ പ്രിത്പാൽ സിങിൻ്റെ വിയോഗം താങ്ങാനാവാതെ കുടുംബം

ലുധിയാന: ഓപ്പറേഷൻ അഖലിനിടെ കശ്മീരിൽ ഭീകരരുടെ ഗ്രനേഡാക്രമണത്തിൽ കൊല്ലപ്പെട്ട ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങി(27)ൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ നിന്ന് രാജ്യത്തിൻ്റെ അതിർത്തി കാക്കാനുള്ള ചുമതലയേറ്റെടുത്ത ധീരജവാൻ വിവാഹം കഴിഞ്ഞ് അഞ്ചാം മാസമാണ് പ്രിയപ്പെട്ടവർക്ക് മുന്നിൽ ചേതനയറ്റ ശരീരമായി തിരിച്ചെത്തിയത്. ജവാൻ്റെ വിയോഗം താങ്ങാനാവാതെ തേങ്ങിക്കരയുകയാണ് ഭാര്യ മൻപ്രതീക് കൗറും ക്യാൻസർ രോഗിയായ അച്ഛൻ ഹർഭൻസ് സിങും സഹോദരങ്ങളും.

പഞ്ചാബിലെ ലുധിയാനക്കടുത്ത് മനുപുർ സ്വദേശിയായിരുന്നു പ്രിത്‌പാൽ സിങ്. കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് സഹോദരൻ സൈന്യത്തിൽ ചേർന്നതെന്നാണ് സഹോദരൻ ഹർപ്രീത് സിങ് പറയുന്നത്. ദിവസക്കൂലിക്ക് പണിയെടുത്ത സാധാരണ തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ ഹർഭൻസ് സിങ്. ഇപ്പോൾ ക്യാൻസർ രോഗത്തോട് പൊരുതുകയാണ് ഇദ്ദേഹം. പഠനം കഴിഞ്ഞയുടൻ കുടുംബത്തിൻ്റെ സാമ്പത്തിക നില ഭദ്രമാക്കാൻ വേണ്ടി സൈന്യത്തിൽ ചേർന്ന പ്രിത്പാൽ അച്ഛൻ്റെ രോഗമുക്തിക്കായി സാധ്യമായ എല്ലാ ചികിത്സയും നൽകാൻ ശ്രമിക്കുന്നതിനിടെയാണ് വീരചരമം പ്രാപിച്ചത്. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രിത്‌പാൽ സിങ് വിവാഹിതനായത്. അവധിക്ക് ശേഷം ജമ്മു കശ്മീരിൽ ഭീകരരെ നേരിടാനുള്ള ചുമതലയിൽ നിയോഗിക്കപ്പെടുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിലെ 19 രാഷ്ട്രീയ റൈഫിൾസ് അംഗമായിരുന്നു ഇദ്ദേഹം. ഓഗസ്റ്റ് എട്ടിന് അഖൽ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഭാഗമായിരുന്നു. ഒളിച്ചിരുന്ന ഭീകരർ ഇദ്ദേഹത്തിനടുത്തേക്ക് ഗ്രനേഡ് എറിയുകയും ഇത് പൊട്ടിത്തെറിച്ച് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

ഓപ്പറേഷൻ അഖലിന് ശേഷം അവധിയെടുത്ത് നാട്ടിൽ വരുമെന്നാണ് കുടുംബാംഗങ്ങളോട് പ്രിത്പാൽ പറഞ്ഞിരുന്നത്. അച്ഛൻ് സൈനിക ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയ അദ്ദേഹം ബാങ്ക് ലോണെടുത്ത് വീട് നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വീട്ടിൽ അധിക ദിവസം താമസിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഓപ്പറേഷൻ അഖൽ ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീരിൽ ഏറ്റുമുട്ടലുകളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഏറ്റുമുട്ടലുകളിൽ ഒന്നായി ഇത് മാറി. ഇതുവരെ രണ്ട് ഭീകരർ കൊല്ലപ്പെട്ട ഇവിടെ പ്രിത്പാൽ സിങടക്കം രണ്ട് ജവാന്മാരാണ് വീരചരമം പ്രാപിച്ചത്. 11 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി
പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്