ദളിതരെ വിലക്കിയതിന് പൂട്ടി സീല്‍ ചെയ്ത ക്ഷേത്രം തത്ക്കാലം തുറക്കേണ്ടെന്ന്  മദ്രാസ് ഹൈക്കോടതി

Published : Jun 22, 2023, 09:36 AM IST
ദളിതരെ വിലക്കിയതിന് പൂട്ടി സീല്‍ ചെയ്ത ക്ഷേത്രം തത്ക്കാലം തുറക്കേണ്ടെന്ന്  മദ്രാസ് ഹൈക്കോടതി

Synopsis

ദളിതര്‍ കയറിയതിന് പിന്നാലെയുണ്ടായ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് വരെ നിത്യ പൂജകള്‍ക്കായി ക്ഷേത്രം തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം

ചെന്നൈ: ദളിതരെ വിലക്കിയതിന് അടച്ചിട്ട ക്ഷേത്രം തത്ക്കാലം തുറക്കേണ്ടെന്ന്  മദ്രാസ് ഹൈക്കോടതി. വില്ലുപ്പുറം ക്ഷേത്രം തുറക്കണമെന്ന ഹര്‍ജി തള്ളി.  പരാതിക്കാരന് ദേവസ്വം വകുപ്പിനെ സമീപിക്കാമെന്നും കോടതി.  സുധാ സര്‍വ്വേശ്കുമാറാണ് ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് വി ഗംഗാപുര്‍വാല, ജസ്റ്റിസ് പി ഡി ആദികേശവാളു എന്നിവരുടെ ഫസ്റ്റ് ബെഞ്ചിന്‍റേതാണ് തീരുമാനം.

ദളിതര്‍ കയറിയതിന് പിന്നാലെയുണ്ടായ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് വരെ നിത്യ പൂജകള്‍ക്കായി ക്ഷേത്രം തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ സുധാ സര്‍വ്വേശ്കുമാര്‍ ആവശ്യപ്പെട്ടത്. ക്ഷേത്രത്തില്‍ ആര്‍ക്കും കയറുന്നതില്‍ വിലക്കില്ലെന്നും ജാതി വിവേചനമില്ലെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു. ആചാരങ്ങള്‍ അനുസരിച്ച് നിത്യ പൂജ മുടങ്ങരുതെന്നുണ്ടെന്നും കോടതി ഹര്‍ജി തള്ളി. തമിഴ്നാട് വില്ലുപുരം ജില്ലയിലെ ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം ജൂണ്‍ 7നാണ് പൂട്ടി സീൽ ചെയ്തത്.

മേൽജാതിക്കാരും ദളിതരും തമ്മിൽ ഏറെ നാളായി ക്ഷേത്രപ്രവേശം സംബന്ധിച്ച് നിലനിന്ന തർക്കം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെയായിരുന്നു ഇത്. സമവായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് തുടർന്ന് ക്ഷേത്രം സീൽ ചെയ്യാൻ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണർ രവിചന്ദ്രനാണ് ഉത്തരവിട്ടത്.

ഗ്രാമത്തിൽ അസാധാരണമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ആരാധന ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് റവന്യൂ കമ്മീഷണർ വിലയിരുത്തിയിരുന്നു. പ്രശ്നപരിഹാരം കാണുംവരെ ഇരു വിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിക്കുന്ന നോട്ടീസും ക്ഷേത്രമതിൽക്കെട്ടിൽ പതിച്ച ശേഷമാണ് ക്ഷേത്രം സീല്‍ ചെയ്തത്. 

ദളിതർക്ക് പ്രവേശനം നിഷേധിച്ചു; തമിഴ്നാട്ടിലെ വില്ലുപുരത്ത് ക്ഷേത്രം പൂട്ടി സീൽ ചെയ്ത് റെവന്യൂ വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി