സീരിയലുകൾ വിവാ​ഹേതര ബന്ധങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണം‍‍‍; മദ്രാസ് ഹൈക്കോടതി

Published : Mar 07, 2019, 01:32 PM ISTUpdated : Mar 07, 2019, 01:48 PM IST
സീരിയലുകൾ വിവാ​ഹേതര ബന്ധങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണം‍‍‍; മദ്രാസ് ഹൈക്കോടതി

Synopsis

വിവാഹ ബന്ധങ്ങളിലെ തകർച്ചകൾ പഠിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോ​ഗിക്കാനും ഓരോ ജില്ലകളിലും കൗൺസിലിങ് സംവിധാനങ്ങൾ ഏർപ്പെടുത്താനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചെന്നൈ: ടെലിവിഷൻ മെ​ഗാ സീരിയലുകൾ വിവാഹേതര ബന്ധങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാരുകള്‍ക്കാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എന്‍ കൃപാകരന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

വിവാഹ ബന്ധങ്ങളിലെ തകർച്ചകൾ പഠിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോ​ഗിക്കാനും ഓരോ ജില്ലകളിലും കൗൺസിലിങ് സംവിധാനങ്ങൾ ഏർപ്പെടുത്താനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദമ്പതികളുടെ ഇന്റര്‍നെറ്റ്, ലൈംഗിക പ്രശ്‌നങ്ങള്‍, സോഷ്യല്‍ മീഡിയ,സാമ്പത്തിക സ്വതന്ത്ര്യം എന്നിവ ദാമ്പത്യ പ്രശ്നങ്ങൾക്ക് വിലങ്ങ് തടിയാകുന്നുണ്ടോയെന്നും കണ്ടെത്തണം.

വിവാഹേതര ബന്ധങ്ങള്‍ നിരവധി സാമൂഹ്യ പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും  സമീപകാലത്തായി ഇതു പെരുകി വരികയാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദ്ദേശം. ടിവി സീരിയലുകളും സിനിമകളും വിവാഹേതര ബന്ധങ്ങള്‍ക്കും  കുറ്റകൃത്യങ്ങള്‍ക്കും പ്രചോദനമാവുന്നുണ്ടോയെന്നും നിരീക്ഷിക്കണം. 

വിവാഹേതര ബന്ധങ്ങള്‍ മൂലമുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതു പരിശോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം