തമിഴ് അനശ്വര ഭാഷയെന്ന് മോദി, ഹിന്ദിക്കൊപ്പം ഔദ്യോ​ഗിക ഭാഷയാക്കണമെന്ന് അതേവേദിയിൽ സ്റ്റാലിൻ

Published : May 26, 2022, 09:57 PM ISTUpdated : May 26, 2022, 09:59 PM IST
തമിഴ് അനശ്വര ഭാഷയെന്ന് മോദി, ഹിന്ദിക്കൊപ്പം ഔദ്യോ​ഗിക ഭാഷയാക്കണമെന്ന് അതേവേദിയിൽ സ്റ്റാലിൻ

Synopsis

വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തിയത്. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ തമിഴ്നാട് സന്ദർശനമാണിത്.

ചെന്നൈ: തമിഴ് അനശ്വരമായ ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi).  ചെന്നൈയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. അതേവേദിയിൽ ഹിന്ദിക്കൊപ്പം തമിഴും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും (MK Stalin). ഹിന്ദിക്കൊപ്പം തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്നും. മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴാക്കണമെന്നും പ്രധാനമന്ത്രിയെ സാക്ഷിയാക്കി സ്റ്റാലിൻ ആവശ്യപ്പെട്ടു.

തമിഴ് അനശ്വരമായ ഭാഷയാണെന്നും തമിഴ് സംസ്കാരം ആഗോളമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തി. തമിഴ് ഔദ്യോഗിക ഭരണഭാഷയാക്കണമെന്നത് ഡിഎംകെയുടെ ഏറെക്കാലത്തെ ആവശ്യമാണ്. യുപിഎ ഭരണകാലത്താണ് തമിഴിനെ ശ്രേഷ്ഠ ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. 

വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തിയത്. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ തമിഴ്നാട് സന്ദർശനമാണിത്. സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ പ്രൗഢമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയത്. ഉദ്ഘാടന വേദിയിലേക്ക്റോഡ് ഷോയായാണ് മോദി എത്തിയത്. മധുര - തേനി റെയിൽപ്പാത, താംബരം - ചെങ്കൽപ്പേട്ട് സബ് അർബൻ പാത എന്നിവയടക്കം വിവിധ പദ്ധതികളുടെ1 ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. 11 പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും നടന്നു.

നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങുകൾ. 31,400 കോടി ചെലവുള്ള 11 പദ്ധതികൾക്കാണ് തറക്കല്ലിട്ടത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളുടെ വിവാഹം, കളറാക്കാൻ പിതാവിന്റെ കരവിരുത്,25 ലക്ഷം രൂപ ചെലവിൽ ക്ഷണക്കത്ത്, 3 കിലോ വെള്ളി, ഒരു വർഷത്തെ അധ്വാനം
അടുത്ത ദില്ലിയാവാൻ കുതിച്ച് രാജ്യത്തെ പ്രധാന നഗരങ്ങൾ, ശ്വാസം മുട്ടി രാജ്യം, വരുന്നത് അതീവ അപകടാവസ്ഥ