ദില്ലി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്നുവെന്ന് പരാതി

Web Desk   | Asianet News
Published : Dec 18, 2019, 10:56 AM ISTUpdated : Dec 18, 2019, 11:09 AM IST
ദില്ലി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്നുവെന്ന് പരാതി

Synopsis

പരീക്ഷകൾ മുടങ്ങാതിരിക്കാനാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്നാണ് എബിവിപി വിശദീകരണം.

ദില്ലി: ദില്ലി സർവകലാശാലയുടെ നോർത്ത് ക്യാമ്പസിൽ മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്നതായി പരാതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് മർദ്ദനമേറ്റതെന്ന് അക്രമണത്തിനിരയായ വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്യാമ്പസിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി മലയാളി വിദ്യാർത്ഥികൾ പറഞ്ഞു. 

"

മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് ദില്ലി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മൈത്രി വിദ്യാർത്ഥികൾക്കായി മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കി. ഒറ്റയ്ക്ക് നടക്കരുതെന്നും കൂട്ടായി സഞ്ചരിക്കണമെന്നും നോട്ടീസൽ അഭ്യർത്ഥിക്കുന്നു.  

"

ഇതിനിടെ വിഷയത്തിൽ വിശദീകരണവുമായി എബിവിപി രംഗത്തെത്തി. പരീക്ഷകൾ മുടങ്ങാതിരിക്കാനാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിശദീകരണം. ചില ഇടത് സംഘടനകളാണ് ക്യാമ്പസിഷൽ പ്രശ്നമുണ്ടാക്കുന്നതെന്നും ഇവർ ആരോപിച്ചു. ആരെയും ആക്രമിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ച എബിവിപി പുറത്ത് വന്ന ദൃശ്യങ്ങളിൽ എബിവിപി പ്രവർത്തകർ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം