
കൊൽക്കത്ത: അവസാന നിമിഷങ്ങളിലും വിവാദങ്ങളും വാക്പോരും തീരാതെ പശ്ചിമബംഗാൾ. പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് മമത ബാനർജിയുടെ നിർദേശം. മനപ്പൂർവ്വം ലോഡ്ഷെഡിങ്, സിസിടിവി പ്രവർത്തനം നിലയ്ക്കുന്നു തുടങ്ങിയ കാര്യങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണമെന്നുമാണ് നിർദേശം.
നോർത്ത് 24 പർഗാനസിൽ വഴിയരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണം. പ്രവർത്തകർ ജാഗ്രത പുലർത്തണം. എല്ലാം ബിജെപിയുടെ കളിയാണെന്നും തോൽവി ഉറപ്പിച്ച ബിജെപി എന്തും ചെയ്യുമെന്നും മമത ബാനർജി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടക്കും. വോട്ടെണ്ണലിൽ അതീവ ശ്രദ്ധ പുലർത്താൻ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam