
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും 350 ലധികം അശ്ലീല വീഡിയോകൾ പകർത്തുകയും ചെയ്ത കേസിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ബിജെപി എംപിയുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. പരത്വാഡ സ്വദേശിയായ മുഹമ്മദ് അയാസ് എന്ന തൻവീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയായിരുന്നു.
പിന്നീട്, പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യാനും വേശ്യാവൃത്തിക്ക് നിർബന്ധിക്കാനും വീഡിയോകൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. ചിലത് ഓൺലൈനിലും വ്യാപകമായി പങ്കിട്ടു. വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകളിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആസൂത്രിതമായി ലക്ഷ്യം വച്ചിരുന്നുവെന്ന് രാജ്യസഭാ എംപി അനിൽ ബോൻഡെ പൊലീസ് സൂപ്രണ്ട് (റൂറൽ) വിശാൽ ആനന്ദിന് സമർപ്പിച്ച പരാതിയിൽ പറയുന്നു.
പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചില്ലെങ്കിൽ ബുധനാഴ്ച രാവിലെ എസ്പി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തുമെന്നും എംപി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായ നേതാക്കൾ രംഗത്തെത്തി. മുഹമ്മദ് അയാസ് മുമ്പ് എ.ഐ.എം.ഐ.എമ്മിന്റെ ഭാരവാഹിയായിരുന്നുവെന്നും ആരോപണമുയർന്നു. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിലും ഫോട്ടോകളിലും, എം.ഐ.എമ്മിന്റെ അമരാവതി പ്രസിഡന്റ് ഹാജി ഇർഫാൻ ഖാനിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നതായും പാർട്ടി റാലികളിൽ പങ്കെടുക്കുന്നതുമായ റീലുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ, അറസ്റ്റിന് പിന്നാലെ, നിരവധി വീഡിയോകൾ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇല്ലാതാക്കി. ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
വീഡിയോകൾ പ്രതി തന്റെ സുഹൃത്തുക്കൾക്ക് പങ്കിട്ടതാണോ അതോ ഏതെങ്കിലും ക്രിമിനൽ സംഘമാണോ എന്ന് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ, ഓൺലൈനിൽ പങ്കിട്ട വീഡിയോകളും അന്വേഷിച്ചുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam