പട്ടത്തിൻ്റെ നൂൽ കഴുത്തിൽ കുടുങ്ങി, ആഴത്തിൽ മുറിവേറ്റു; യുവാവ് അത്യാസന്ന നിലയിൽ ദില്ലി എയിംസിൽ ചികിത്സയിൽ

Published : Aug 17, 2025, 09:51 AM IST
Kite

Synopsis

നിരോധിത ചൈനീസ് നിർമിത സിന്തറ്റിക് നൂൽ കഴുത്തിൽ കുടുങ്ങി 30കാരൻ അത്യാസന്ന നിലയിൽ

ലഖ്‌നൗ: പട്ടത്തിൻ്റെ നൂല് കഴുത്തിൽ കുരുങ്ങി 30കാരന് ഗുരുതരമായി പരുക്കേറ്റു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ല സ്വദേശിയായ രജനീഷിനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുഗ്ലകാബാദ് മെട്രോ സ്റ്റേഷന് സമീപത്തൂടെ നടക്കുമ്പോഴാണ് പട്ടത്തിൽ കെട്ടാൻ ഉപയോഗിക്കുന്ന, രാജ്യത്ത് നിരോധിച്ചിട്ടുള്ള ചൈനീസ് നിർമിത സിന്തറ്റിക് ചരട് രജനീഷിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചത്. ദില്ലിയിലെ എയിംസ് ട്രോമ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ദില്ലിയിലെ സരിത വിഹാറിനെ ഫരീദാബാദുമായി ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ബദർപൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു സംഘം പൊലീസുകാർ സ്ഥലത്തേക്ക് കുതിച്ചെത്തി. ഈ സമയത്ത് രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുകയായിരുന്നു രജനീഷ്, ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന ചുവന്ന നിറത്തിലുള്ള സിന്തറ്റിക് ചരടാണ് പരുക്കിന് കാരണമെന്ന് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അപകടകാരിയായ ഈ ചരട് രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണെന്ന് പൊലീസ് പറയുന്നു.

മനുഷ്യർക്കും പക്ഷികൾക്കും മൃഗങ്ങൾക്കും പരുക്കേൽക്കാനും മരണത്തിനും കാരണമാകുന്നതാണ് നൈലോൺ ഉപയോഗിച്ച് നിർമിക്കുന്ന ഈ സിന്തറ്റിക് ചരട്. എന്നാൽ നിരവധി തവണ വ്യാപക പരിശോധന അടക്കം നടത്തിയിട്ടും രാജ്യതലസ്ഥാനത്ത് ഈ ചരടുകളുടെ വിൽപ്പന തടയാൻ പൊലീസ് സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. ജൂലൈ 18 ന് 325 റോൾ ചൈനീസ് മാഞ്ചയുമായി രണ്ട് സഹോദരങ്ങളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമീർ (22), സഹോദരൻ ഷാക്കിർ (18) എന്നിവരാണ് അന്ന് പിടിയിലായത്. ബിഎൻഎസിലെ സെക്ഷൻ 223(ബി) പ്രകാരവും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5/15 പ്രകാരവും പൊലീസ് ഇവർക്കെതിരെ കേസെടുത്തു. ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് പട്ടത്തിൽ കെട്ടാൻ ചൈനീസ് മാഞ്ചി എത്തിച്ചതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ