25 മിനിട്ട് പരസ്യം കാണിച്ച് സമയം കളഞ്ഞു, സമയത്ത് സിനിമ തുടങ്ങിയില്ല; പിവിആർ-ഐനോക്സിന് പണി കിട്ടി, 1 ലക്ഷം പിഴ

Published : Feb 19, 2025, 12:24 PM ISTUpdated : Feb 19, 2025, 12:25 PM IST
25 മിനിട്ട് പരസ്യം കാണിച്ച് സമയം കളഞ്ഞു, സമയത്ത് സിനിമ തുടങ്ങിയില്ല; പിവിആർ-ഐനോക്സിന് പണി കിട്ടി, 1 ലക്ഷം പിഴ

Synopsis

ഒരു ലക്ഷം രൂപ പിഴ ഒടുക്കാൻ ബെംഗളൂരു ഉപഭോക്തൃ കോടതി വിധിച്ചു. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരവും നൽകണം.

ബെംഗളൂരു: കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ച് സമയം കളഞ്ഞെന്ന പരാതിയിൽ പിവിആർ - ഐനോക്സിന് പിഴ. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാൻ ബെംഗളൂരു ഉപഭോക്തൃ കോടതി വിധിച്ചു. ബെംഗളൂരു സ്വദേശി അഭിഷേക് എം ആർ ആണ് പരാതി നൽകിയത്

2023-ൽ സാം ബഹദൂർ എന്ന സിനിമ കാണാൻ പോയ തനിക്ക് സിനിമ കഴിഞ്ഞ് കൃത്യസമയത്ത് ജോലിക്കെത്താൻ കഴിഞ്ഞില്ലെന്നാണ് അഭിഷേക് നൽകിയ പരാതിയിൽ പറയുന്നത്. ബുക്ക് മൈ ഷോയിൽ കാണിച്ച സമയത്തിൽ നിന്നും 25 മിനിറ്റ് വൈകിയാണ് പടം തുടങ്ങിയത്. ഇത് കാരണം താൻ ജോലിക്കെത്താൻ വൈകിയെന്ന് പരാതിക്കാരൻ പറയുന്നു. 

4.05ന് സിനിമ തുടങ്ങി 6.30ന് അവസാനിക്കും എന്നാണ് ബുക്ക് മൈ ഷോയിൽ കാണിച്ചിരുന്നത്. എന്നാൽ പരസ്യം കഴിഞ്ഞ് 4.30നാണ് സിനിമ തുടങ്ങിയതെന്ന് യുവാവ് പറഞ്ഞു. ഇതോടെ തനിക്ക് അര മണിക്കൂർ നഷ്ടമായെന്ന് യുവാവ് പറയുന്നു. 

കാണികളെ അനാവശ്യമായി അരമണിക്കൂറോളം തിയറ്ററിൽ പിടിച്ചിരുത്തി പരസ്യം കാണിക്കാൻ പിവിആറിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ബുക്കിങ് ആപ്പുകളിൽ പരസ്യം തുടങ്ങുന്ന സമയമല്ല, സിനിമ തുടങ്ങുന്ന സമയമാണ് കാണിക്കേണ്ടതെന്നും കോടതി നിർദേശം നൽകി. 

കുറഞ്ഞത് 5000 രൂപ പിഴ; കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ കർശന നടപടിയുമായി ബെംഗളൂരു ജലവിതരണ ബോർഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?