5 വർഷമായി ലിവിങ് ടു​ഗെതർ, 8 മാസം മുൻപ് യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചു; വിവാഹിതനായ യുവാവ് പിടിയിൽ

Published : Jan 11, 2025, 10:56 AM IST
5 വർഷമായി ലിവിങ് ടു​ഗെതർ, 8 മാസം മുൻപ് യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചു; വിവാഹിതനായ യുവാവ് പിടിയിൽ

Synopsis

2023 ൽ പ്രതി വീടൊഴിഞ്ഞ് പോയെങ്കിലും രണ്ട് മുറികളിലായി തന്റെ സാധനങ്ങൾ സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് സാധനങ്ങൾ മാറ്റി ഒഴിഞ്ഞു കൊള്ളാമെന്നാണ് വീ‌ട്ടുടമയോട് പറഞ്ഞിരുന്നത്.

ഭോപ്പാൽ: വിവാഹത്തിനു നിർബന്ധിച്ചു കൊണ്ടിരുന്ന കൂടെത്താമസിച്ചിരുന്ന സ്ത്രീയെ കൊല ചെയ്ത് 8 മാസത്തോളം ഫ്രി‍ഡ്ജിൽ സൂക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം വെള്ളിയാഴ്ച്ച പൊലീസ് കണ്ടെടുക്കുകയായിരുന്നു. പ്രതി സഞ്ജയ് പാട്ടിദാർ മറ്റൊരു സ്ത്രീയുമായി നേരത്തെ വിവാഹിതനാണ്. 

പിങ്കി പ്രജാപതി എന്നു പേരുള്ള മുപ്പത് വയസുകാരിയാണ് മരിച്ചത്. മൃതശരീരം കണ്ടെടുക്കുന്ന സമയത്ത് സ്ത്രീയുടെ ശരീരത്തിൽ സാരിയും മറ്റ് ആഭരണങ്ങളും ധരിച്ചിരുന്നു. 2023 ജൂണിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കഴിഞ്ഞ 5 വർഷമായി ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

നേരത്തെ വിവാഹിതനായ പ്രതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതി സമ്മർദം ചെലുത്തിയിരുന്നു. ഇതിൽ നീരസം തോന്നിയ പ്രതി തന്റെ സുഹൃത്തിനൊപ്പം ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഫ്രിഡ്ജിൽ നിന്നും ദുർ​ഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ വീട്ടുടമയുടെ പരിശോധനയിൽ മൃതദേഹം കണ്ടെടുക്കുകായിരുന്നു. അങ്ങനെ അവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും ദേവാസ് പോലീസ് സൂപ്രണ്ട് പുനീത് ഗെഹ്‌ലോട്ട് പറഞ്ഞു. 

2023 ൽ പ്രതി വീടൊഴിഞ്ഞ് പോയെങ്കിലും രണ്ട് മുറികളിലായി തന്റെ സാധനങ്ങൾ സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് സാധനങ്ങൾ മാറ്റി ഒഴിഞ്ഞു കൊള്ളാമെന്നാണ് വീ‌ട്ടുടമയോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വീട് വാടകയ്ക്ക് ചോചിച്ച് ഒരാൾ എത്തിയപ്പോൾ ഈ മുറികൾ തുറന്നു കാണിക്കുകയായിരുന്നു. വൈദ്യുതി ഓഫാക്കിയപ്പോൾ റഫ്രിജറേറ്റർ പ്രവർത്തനം നിലക്കുകയും ചെയ്തതോടെയാണ് ദുർ​ഗന്ധം ആരംഭിച്ചതും സംഭവം പുറത്തറിയുന്നതും. നിലവിൽ പ്രതി ദില്ലി ജയിലിലാണ്. 

സന്യാസിയായ അച്ഛൻ സമാധിയായെന്ന് മക്കൾ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പൊലീസ്

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു
5 പേരെ കൊന്ന യുവാവും ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളെ കൊന്ന യുവതിയും ജയിലിൽ വെച്ച് പ്രണയത്തിലായി, വിവാഹത്തിന് പരോൾ