മണിപ്പൂരിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷം; രാജ്ഭവന് നേരെ കല്ലേറ്, 50 ലേറെ പേർക്ക് പരിക്ക്

Published : Sep 09, 2024, 10:02 PM ISTUpdated : Sep 09, 2024, 10:08 PM IST
മണിപ്പൂരിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷം; രാജ്ഭവന് നേരെ കല്ലേറ്, 50 ലേറെ പേർക്ക് പരിക്ക്

Synopsis

പ്രതിഷേധക്കാർ രാജ്ഭവന്റെ കവാടത്തിന് നേരെ കല്ലേറിഞ്ഞു. തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക ആഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടി.

ദില്ലി: മണിപ്പൂരിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ വ്യാപക സംഘർഷം. പ്രതിഷേധക്കാർ രാജ്ഭവന്റെ കവാടത്തിന് നേരെ കല്ലേറിഞ്ഞു. തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക ആഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടി. സംഘർഷത്തിൽ അൻപതിലേറെ പേർക്ക് പരിക്കേറ്റു.

മണിപ്പൂരിൽ സംഘർഷ രൂക്ഷമാകുകയാണ്. സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധം വ്യാപക സംഘർത്തിന് ഇടയാക്കിയത്. ഇംഫാലിൽ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിലും വൻ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ രാജ്ഭവന്റെ പ്രവേശന കവാടത്തിന് നേരെ കല്ലെറിഞ്ഞു. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയും വിദ്യാർത്ഥികൾ ആക്രമണം നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. തൗബാലിലെ ജില്ലാ ആസ്ഥാനത്ത് ദേശീയ പതാക മാറ്റി മെയ്തെയ് പതാക പ്രതിഷേധക്കാർ ഉയർത്തി. മെയ്തെയ് മേഖലകളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ നടപടി എടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. 

സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി ബീരേൻ സിങ്ങ് കൂടിക്കാഴച്ച നടത്തി. ഇതിനിടെ, സുഗ്ണു മേഖലയിൽ ഇന്നും വെടിവെപ്പ് ഉണ്ടായി. സംഘഷം നേരിടാൻ സുരക്ഷ സേനകളുടെ സംയുക്ത നീക്കം വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശിക്കാത്തത് ജനങ്ങളിൽ നിരാശയുണ്ടാക്കിയെന്ന് ഇതിനിടെ മുൻ ഗവർണ്ണർ അനസൂയ ഉയികെ പറഞ്ഞു. പ്രധാനമന്ത്രി വരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും ഇത് പല കാരണങ്ങൾ കൊണ്ട് നടന്നില്ലെന്നും മുൻ ഗവർണർ പറഞ്ഞത് ഏറെ ചർച്ചയായകുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു