
ശ്രീനഗർ: ജമാ അത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പിഡിപി പ്രവർത്തകരാണ് ശ്രീനഗറിൽ പ്രതിഷേധം നടത്തിയത്. തീരുമാനത്തിനെതിരെ നാഷണൽ കോൺഫറൻസും രംഗത്തെത്തി. ഏകാധിപത്യഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് നേതാക്കൾ വിമർശിച്ചു
പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ജമ്മുകശ്മീരിലെ വിഘടനവാദികൾക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ജമാഅത്ത് ഇസ്ലാമിയുടെ നേതാക്കളെയും കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജമാഅത്ത് ഇസ്ലാമിയെ തന്നെ നിരോധിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. അൺലോഫുൾ ആക്ട്‍വിറ്റീസ് ആക്ട് 1967 ലെ മൂന്നാം വകുപ്പ് പ്രകാരമാണ് ജമാഅത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ കേന്ദ്രസർക്കാർ നിരോധിച്ചത്.
ജമാഅത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും ഭീകര സംഘടനകളിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റിന് കളമൊരുക്കുന്നുവെന്നും കാണിച്ചാണ് സംഘടനയെ നിരോധിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജമ്മു കശ്മീര്‍ ജമാ അത്ത് ഇസ്ലാമി വഴി ഭീകരര്‍ക്ക് പണമെത്തിയെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam