ശ്രമിക് ട്രെയിനുകളിൽ തൊഴിലാളികളുടെ ദുരിത യാത്ര, പരാതി അന്വേഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

Published : May 23, 2020, 06:51 PM ISTUpdated : May 23, 2020, 08:07 PM IST
ശ്രമിക് ട്രെയിനുകളിൽ തൊഴിലാളികളുടെ ദുരിത യാത്ര, പരാതി അന്വേഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

Synopsis

ആന്ധ്രപ്രദേശിൽ നിന്നും തൊഴിലാളികളുമായി ബിഹാറിലേക്ക് പുറപ്പെട്ട ട്രെയിൻ പതിനഞ്ച് മണിക്കൂറിലേറെ നേരമാണ് യുപിയിലെ ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടത്

ദില്ലി: രാജ്യത്ത് ശ്രമിക് ട്രെയിനുകളിൽ തൊഴിലാളികളുടെ ദുരിത യാത്ര തുടരുന്നു. ഉത്തർപ്രദേശിൽ ട്രെയിൻ മണിക്കൂറുകളോളം നിർത്തിയിട്ടതിൽ തൊഴിലാളികൾ ട്രാക്കിൽ ഇറങ്ങി പ്രതിഷേധിച്ചു. മുംബൈയിൽ നിന്നും ഉത്തർപ്രദേശിൽ എത്തേണ്ട ട്രെയിൻ വഴി തെറ്റി ഒഡീഷയിലെത്തി. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന തൊഴിലാളികളുടെ പരാതി അന്വേഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആന്ധ്രപ്രദേശിൽ നിന്നും തൊഴിലാളികളുമായി ബിഹാറിലേക്ക് പുറപ്പെട്ട ട്രെയിൻ പതിനഞ്ച് മണിക്കൂറിലേറെ നേരമാണ് യുപിയിലെ ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടത്. ഏറെ വൈകിയും വെള്ളവും ഭക്ഷണവും കിട്ടാതായതോടെ തൊഴിലാളികൾ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. മഹാരാഷ്ട്രയിൽ നിന്ന് യുപിയിലേക്ക് തിരിച്ച മറ്റൊരു ട്രെയിനും മണിക്കൂറുകളോളം നിർത്തിയിട്ടു. യുപിയിലെ തന്നെ മുഗൾസരായ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി തൊഴിലാളികൾ പ്ലാറ്റ് ഫോമിൽ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പികൾ കൂട്ടമായി എടുത്തോടുന്നത് ദുരിതയാത്രയുടെ മറ്റൊരു കാഴ്ച്ചയായി.

മുംബൈയിൽ നിന്നും ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട  ട്രെയിനാണ് വഴി തെറ്റി ഒഡീഷയിലെ റൂർക്കേലയിലെത്തിയത്. സംഭവത്തിൽ റെയിൽവേ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. 2600 ശ്രമിക് ട്രെയിനുകളിലായി ഇതുവരെ മുപ്പത്തിയഞ്ച് ലക്ഷം തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചത്. ഇതിൽ എൺപത് ശതമാനം തൊഴിലാളികളും യുപി, ബീഹാ‍ർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ