പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ വിദഗ്ദ്ധസമിതിയിൽ ധാരണ, അന്തിമ തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്

Published : Oct 25, 2020, 04:40 PM ISTUpdated : Oct 25, 2020, 04:44 PM IST
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ വിദഗ്ദ്ധസമിതിയിൽ ധാരണ, അന്തിമ തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്

Synopsis

ഒരാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോ‍ർട്ട് സമ‍ർപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദ​ഗതി കൊണ്ടു വിദ​ഗ്ദ്ധ സമിതി ശുപാ‍ർശ ചെയ്യും. 

ദില്ലി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയ‍ർത്താനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇതേക്കുറിച്ച് പഠിക്കാൻ നിയോ​ഗിക്കപ്പെട്ട സമിതിയിലെ ഭൂരിപക്ഷം അം​ഗങ്ങളും വിവാഹപ്രായം ഉയ‍ർത്തണം എന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന. 

ഒരാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോ‍ർട്ട് സമ‍ർപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദ​ഗതി കൊണ്ടു വിദ​ഗ്ദ്ധ സമിതി ശുപാ‍ർശ ചെയ്യും. ഈ ശുപാ‍ർശയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്. 

കഴിഞ്ഞ യൂണിയൻ ബജറ്റ് അവതരണത്തിനിടെ കേന്ദ്രധനമന്ത്രി നി‍ർമ്മല സീതാരാമനാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയ‍ർത്തുന്ന കാര്യം പരിശോധിക്കാൻ വിദ​ഗ്ദ്ദസമിതിയെ നിയമിക്കും എന്നറിയിച്ചത്. നിലവിൽ സ്ത്രീകൾക്ക് 18ഉം പുരുഷൻമാ‍ർക്ക് 21ഉം ആണ് കുറഞ്ഞ വിവാഹപ്രായം. വിവാഹപ്രായം ഉയ‍ർത്തുന്നതിനെതിരെ കേരളത്തിലടക്കം വിവിധ മുസ്ലീം സംഘടനകൾ രം​ഗത്തു വന്നിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു