Covid 19 : കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

Web Desk   | Asianet News
Published : Jan 12, 2022, 04:51 PM IST
Covid 19 : കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

Synopsis

അതേസമയം,  ഒമിക്രോൺ സ്ഥിരീകരിക്കാൻ ആർ ടി പി സി ആർ മാതൃകയിൽ സാങ്കേതിക വിദ്യ വരുന്നു. ഒമിക്രോൺ  സ്ഥിരീകരിക്കാൻ പുതിയ വിദ്യ വികസിപ്പിച്ചിരിക്കുകയാണ്  ടാറ്റ എം ഡി. ഐസിഎംആർ ഇതിന്  അനുമതി നൽകി. ഒമിഷുവർ എന്ന പേരിൽ ആണ്  ഈ പരിശോധന പുറത്തിറങ്ങുക. 

ദില്ലി: കൊവിഡ് (Covid)  രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം എന്ന് ഐസിഎംആർ (ICMR) അറിയിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ അല്ലാത്തവർ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആർ അറിയിച്ചിരുന്നു. കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറഞ്ഞു. 

159 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ഏഷ്യയിൽ ഇന്ത്യ അടക്കം 36  രാജ്യങ്ങളിൽ കൊവിഡ് വ്യാപനം കൂടുന്നു. ഇന്ത്യയിൽ 
19 സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 153. 80 കോടിയിൽ അധികം ഡോസ് വാക്സിൻ  ഇതുവരെ വിതരണം ചെയ്തു. രാജ്യത്ത് പ്രതിദിനം നടത്താൻ കഴിയുന്ന ആർടിപിസിആർ പരിശോധനകൾ ഇരുപത് ലക്ഷത്തിൽ അധികമാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. 

അതേസമയം,  ഒമിക്രോൺ (Omicron)  സ്ഥിരീകരിക്കാൻ ആർ ടി പി സി ആർ (RTPCR) മാതൃകയിൽ സാങ്കേതിക വിദ്യ വരുന്നു. ഒമിക്രോൺ  സ്ഥിരീകരിക്കാൻ പുതിയ വിദ്യ വികസിപ്പിച്ചിരിക്കുകയാണ്  ടാറ്റ എം ഡി. ഐസിഎംആർ ഇതിന്  അനുമതി നൽകി. ഒമിഷുവർ എന്ന പേരിൽ ആണ്  ഈ പരിശോധന പുറത്തിറങ്ങുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ