
കൊൽക്കത്ത: പശ്ചിമബംഗാളിൽ വനിതയെ സംഘം ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നോർത്ത് 24 പർഗാനസ് ജില്ലയിലെ കമർഹാടിയിൽ നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ കേസെടുത്തെന്നും ദൃശ്യങ്ങളിലുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നും ബംഗാൾ പൊലീസ് അറിയിച്ചു. മർദിച്ചവർ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ അടുത്ത അനുയായികളാണെന്ന് ആരോപണമുണ്ട്. നേരത്തെ നാദിയ ജില്ലയിലെ ചപ്രയില് യുവതിയെയും യുവാവിനെയും നടുറോഡിൽ ഗുണ്ടകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴും വ്യാപക വിമർശനം ഉയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam