ബംഗാളിൽ മോദിയുടെ 'ഝാൽമുരി' ബ്രേക്ക്! നാടൻ രുചി തേടി ഝാർഗ്രാമിലെ ചെറിയ കടയിൽ അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി

Published : Apr 19, 2026, 09:16 PM IST
PM Modi

Synopsis

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാൽമുരി കഴിച്ചത് വാർത്തയായി. ഈ രുചി വിശേഷങ്ങൾക്കിടയിലും, സ്ത്രീ സംവരണ വിഷയത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു

ഝാർഗ്രാം: ബംഗാളിൽ മോദിയുടെ ഝാൽമുരി ബ്രേക്ക്. റാലി പ്രസംഗങ്ങൾക്കിടയിലെ ഇടവേളയിലാണ് നാടൻ രുചി തേടി പ്രധാനമന്ത്രി ചെറിയ കടയിൽ എത്തിയത്. പശ്ചിമ ബംഗാളിലെ പുരുലിയ, ഝാർഗ്രാം, മേദിനിപൂർ, വിഷ്ണുപൂർ എന്നിവിടങ്ങളിൽ ഞായറാഴ്ച നടന്ന നാല് വമ്പൻ റാലികൾക്കിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഗ്രാമിലെ ഒരു ചെറിയ കടയിൽ ഝാൽമുരി കഴിക്കാൻ എത്തിയത്. "തിരക്കേറിയ ഞായറാഴ്ചയിൽ ബംഗാളിലെ നാല് റാലികൾക്കിടയിൽ ഝാർഗ്രാമിൽ നിന്ന് സ്വാദിഷ്ടമായ ഝാൽമുരി കഴിച്ചു," എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

കടക്കാരനോട് ഝാൽമുരി ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്നാക്സ് കഴിച്ച ശേഷം പണം നൽകിയപ്പോൾ കടക്കാരൻ ആദ്യം വിസമ്മതിച്ചെങ്കിലും പ്രധാനമന്ത്രി നിർബന്ധിച്ചതോടെ അദ്ദേഹം പണം സ്വീകരിക്കുകയായിരുന്നു. മലര്, ഉള്ളി, മുളക്, കടുക് എണ്ണ എന്നിവ ചേർത്തുണ്ടാക്കുന്ന ബംഗാളിലെ പ്രിയപ്പെട്ട വിഭവമാണ് ഝാൽമുരി.

രുചി വിശേഷങ്ങൾക്കിടയിലും രാഷ്ട്രീയ വിമർശനങ്ങളിൽ മോദി ഒട്ടും പിന്നോട്ടു പോയില്ല. പാർലമെന്റിലെ 33 ശതമാനം സ്ത്രീ സംവരണത്തെ തൃണമൂൽ കോൺഗ്രസ് എതിർത്തുവെന്നും ഇത് ബംഗാളിലെ സഹോദരിമാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെ പെൺമക്കൾ എംഎൽഎമാരും എംപിമാരും ആകുന്നത് തൃണമൂൽ ഭയപ്പെടുന്നു. അവരുടെ 'മഹാ ജംഗിൾ രാജിനെ' സ്ത്രീകൾ വെല്ലുവിളിക്കുമെന്ന് അവർക്കറിയാമെന്നും ബങ്കുരയിലെ റാലിയിൽ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി മമത ബാനർജി പ്രതിരോധിച്ചത്. പാർലമെന്റിലും സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതൽ വനിതാ പ്രതിനിധികളുള്ളത് തൃണമൂലിനാണെന്ന് മമത അവകാശപ്പെട്ടു. ലോക്സഭയിൽ 37.9 ശതമാനവും രാജ്യസഭയിൽ 46 ശതമാനവും വനിതകളെയാണ് തൃണമൂൽ നാമനിർദ്ദേശം ചെയ്തതെന്ന് അവർ എക്സിൽ കുറിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദൂരദർശനിൽ ഇന്നലെ കണ്ടത് മോദിയുടെ നാടകം, രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന ദുഷ്ടലാക്ക് പരാജയപ്പെട്ടതിന്‍റെ ജാള്യതയെന്നും കെസി വേണുഗോപാൽ
ബംഗാളിൽ 'ഡബിൾ എഞ്ചിൻ' സർക്കാർ; കർഷകരുടെ അക്കൗണ്ടിൽ പണം നേരിട്ടെത്തും, മോദിയുടെ 'ഗ്യാരണ്ടി'