20 വർഷമായി മാസം 450 രൂപ മാത്രം ശമ്പളം, അടിമവേല നിർത്തണം 'മിനിമം വേജസ്' നൽകണമെന്ന് ഹൈക്കോടതി

Published : Oct 12, 2021, 12:21 PM ISTUpdated : Oct 12, 2021, 12:25 PM IST
20 വർഷമായി മാസം 450 രൂപ മാത്രം ശമ്പളം, അടിമവേല നിർത്തണം 'മിനിമം വേജസ്' നൽകണമെന്ന് ഹൈക്കോടതി

Synopsis

പ്രയാഗ്‌രാജിലെ എംഡി കണ്ണാശുപത്രിയിൽ 2001 ജൂൺ മുതൽ ക്ലാസ് ഫോർ ജീവനക്കാരനായി ജോലിചെയ്യുന്ന തുഫൈൽ അഹമ്മദ് അൻസാരി സമർപ്പിച്ച അന്യായത്തിന്മേലാണ്  അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധി

പ്രയാഗ് രാജ് : ക്ലാസ് IV ജീവനക്കാരന്(Class IV) ജോലിക്കെടുത്ത അന്നുതൊട്ട് മാസം 450 രൂപ മാത്രം ശമ്പളമായി നൽകിയ ഉത്തർപ്രദേശ് (Uttar Pradesh) സർക്കാരിനെ നിശിതമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. 2001 -ൽ ജോലിക്കെടുത്ത അന്നുതൊട്ട് ഹരജിക്കാരന് വേതനമായി നൽകിപ്പോന്നത് പ്രതിമാസം വെറും 450 രൂപ മാത്രമാണ് എന്നും ഇത് സംസ്ഥാനത്ത് നിലവിലുള്ള മിനിമം വേജസ് നിരക്കുകളേക്കാൾ കുറവാണ് എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പങ്കജ് ഭാട്ടിയ അധ്യക്ഷനായ ബെഞ്ച് ഈ സംഭവത്തെ, കഴിഞ്ഞ 20 വർഷമായി സംസ്ഥാനം ഭരിച്ചുവരുന്ന വിവിധ ഗവൺമെന്റുകൾ, ഒരു പൗരനോട് കാണിച്ച് ചൂഷണ മനോഭാവം എന്നാണ് വിലയിരുത്തിയത്. 

കോടതി ഇതുസംബന്ധിച്ച് നടത്തിയ നിരീക്ഷണം ഇങ്ങനെ, "നാട്ടിൽ നിലവിലുള്ള തൊഴിൽ നിയമങ്ങളുടെയും, അവയെ ആധാരമാക്കി സുപ്രീം കോടതി മുൻകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള സുപ്രധാന വിധിന്യായങ്ങളുടെയും അടിസ്ഥാനത്തിൽ 01.07.1992 നു പുറപ്പെടുവിക്കപ്പെട്ട ഗവണ്മെന്റ് ഓർഡർ പ്രകാരം, മാസം 450 രൂപ എന്ന ശമ്പള നിരക്ക് മറ്റൊരു രൂപത്തിലുളള അടിമപ്പണി തന്നെയാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 23 -ന്റെ നഗ്നമായ ലംഘനം കൂടിയാണ്."

പ്രയാഗ്‌രാജിലെ എംഡി കണ്ണാശുപത്രിയിൽ 2001 ജൂൺ മുതൽ ക്ലാസ് ഫോർ ജീവനക്കാരനായി ജോലിചെയ്യുന്ന തുഫൈൽ അഹമ്മദ് അൻസാരി സമർപ്പിച്ച അന്യായത്തിന്മേലാണ് (Tufail Ahmad Ansari v. State Of U P And 2 Others) അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധി വന്നിട്ടുള്ളത്. 2016 -ലെ നിയമ പ്രകാരം റെഗുലറൈസേഷന് അർഹത ഉണ്ടായിരുന്നിട്ടും ഹരജിക്കാരനെ പരിഗണിച്ചില്ല എന്നും ആക്ഷേപമുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്