വിമാനം നിലത്തിറങ്ങിയിട്ടും പുറത്തിറങ്ങാനാവാതെ യാത്രക്കാർ; മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരെ കുടുക്കി മിന്നൽ പണിമുടക്ക്

Published : May 18, 2026, 05:03 PM IST
Mumbai Airport

Synopsis

മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാർ ശമ്പള വർധനവ് ആവശ്യപ്പെട്ട് നടത്തിയ മിന്നൽ സമരത്തെ തുടർന്ന് വിമാന സർവീസുകൾ താറുമാറായി. നിരവധി വിമാനങ്ങൾ വൈകുകയും യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിനകത്തും പുറത്തും കുടുങ്ങുകയും ചെയ്തു. മാനേജ്മെൻ്റ് ചർച്ച നടത്തി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്.

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ എഐഎഎസ്എൽ ജീവനക്കാർ ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മിന്നൽ സമരം നടത്തി. ഇതേത്തുടർന്ന് നിരവധി വിമാനങ്ങൾ വൈകുകയും യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു. മുംബൈയിൽ നിന്നുള്ള 15-ഓളം വിമാനങ്ങൾ 90 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദിൽ നിന്ന് മുംബൈയിൽ എത്തിയ വിമാനത്തിലെ യാത്രക്കാർക്ക് വിമാനം ലാൻഡ് ചെയ്ത ശേഷം ഒരു മണിക്കൂറോളം പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഗ്രൗണ്ട് സ്റ്റാഫ് ഇല്ലാത്തതിനാൽ വിമാനത്തിന്റെ വാതിൽ തുറക്കാനോ ഗോവണി എത്തിക്കാനോ സാധിക്കാത്തതായിരുന്നു കാരണം.

സമരം കാരണം ലഗേജുകൾ കൈമാറുന്ന പ്രക്രിയയും തടസ്സപ്പെട്ടു. പല യാത്രക്കാർക്കും ലാൻഡ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞാണ് തങ്ങളുടെ ബാഗുകൾ തിരികെ ലഭിച്ചത്. ശമ്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ജീവനക്കാർ പ്രതിഷേധിച്ചത്. തങ്ങളുടെ പ്രവർത്തനത്തിൻ്റെ ഭാഗമായ ഏജൻസിയുടെ ജീവനക്കാർ നടത്തിയ സമരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിച്ചതായി കമ്പനി അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. പിന്നീട് മാനേജ്‌മെന്റ് ജീവനക്കാരുമായി ചർച്ച നടത്തുകയും ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിനെത്തുടർന്ന് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. ഇതോടെ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായിത്തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നീറ്റ് പരീക്ഷ ക്രമേക്കേട്: മഹാരാഷ്ട്ര സ്വദേശിയുടെ വീട്ടിൽ 8 മണിക്കൂർ പരിശോധന, അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ
സിനിമ പോലെ എളുപ്പമല്ല, വിജയ് സർക്കാരിന് 6 മാസത്തിൽ കൂടുതൽ ആയുസില്ലെന്ന് ഡിഎംകെ എംഎൽഎ