സഹോദര ഭാര്യയുടെ നിത്യജീവിതത്തിൽ ശല്യക്കാരായി സഹോദരിമാർ, രൂക്ഷവിമർശനവുമായി കോടതി

Published : Jul 31, 2024, 12:15 PM IST
സഹോദര ഭാര്യയുടെ നിത്യജീവിതത്തിൽ ശല്യക്കാരായി സഹോദരിമാർ, രൂക്ഷവിമർശനവുമായി കോടതി

Synopsis

ജോലികൾ ചെയ്താൽ മാത്രം പോര അതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹോദരിമാർക്ക് നൽകുകയും ചെയ്യണമായിരുന്നു. ദിവസവും എന്ത് ഭക്ഷണം തയ്യാറാക്കണമെന്നതടക്കമുള്ള വിഷയങ്ങളിൽ ഭർതൃ സഹോദരിമാർ ഇടപെട്ടിരുന്നു. പാചകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും സഹോദരിമാരെ വീഡിയോ കോളിലൂടെ വിവരം നൽകണം

മുംബൈ: സഹോദരന്റെ ഭാര്യയുടെ സ്വകാര്യതയിലേക്ക് നിരന്തരമായി അതിക്രമിച്ച് കയറി സഹോദരിമാർ. ഇവർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളി മുംബൈ ഹൈക്കോടതി. മുംബൈയിലെ ചെമ്പൂർ സ്വദേശിക്കും പിതാവിനും വിവാഹിതരായ മൂന്ന് സഹോദരിമാർക്കുമെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ മുംബൈ ഹൈക്കോടതിയെ സമീപച്ചത്.   സഹോദരന്റെ ഭാര്യയെ വീട്ടുജോലികളും വീട് വൃത്തിയാക്കുന്നതടക്കമുള്ള നിത്യ ജീവിത വിഷയങ്ങളിൽ അടക്കം നിരന്തരമായി നിരീക്ഷിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായും ഭർത്താവെന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ ഭർത്താവ് നിർവഹിക്കുന്നില്ലെന്നുമാണ് യുവതി പരാതിയിൽ ആരോപിച്ചിരുന്നു. 

നവവധു വീട് വൃത്തിയാക്കുന്നതിന്റെ വീഡിയോ കോളിലൂടെയും മറ്റും ഭർത്താവിന്റെ സഹോദരിമാർ നിരീക്ഷിച്ചിരുന്നത് ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയാണെന്നും മുംബൈ ഹൈക്കോടതി ജസ്റ്റിസുമാരായ അജയ് ഗഡ്കരിയും നീല ഗോഖലെയും വിലയിരുത്തി. തിലക് നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ യുവതി ആരോപിക്കുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. 2021ലാണ് ചെമ്പൂർ സ്വദേശിയുമായുള്ള വിവാഹം നടക്കുന്നത്. ഭർതൃ സഹോദരിമാർ വിവാഹം ചെയ്ത് അവരുടെ ഭർതൃ വീടുകളിലാണ് താമസിക്കുന്നതെങ്കിലും ഇവർ നിരന്തരമായി യുവതിയുടെ നിത്യജീവിതത്തിൽ ഇടപെട്ടിരുന്നു. വിവാഹത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന വീട്ടുജോലിക്കാരിയെ ഇവർ പിരിച്ചുവിട്ടു. 

വീട്ടുജോലിക്കാരി ചെയ്യുന്ന എല്ലാ ജോലികളും നവവധു ചെയ്യണമെന്നായിരുന്നു ഭർതൃ സഹോദരിമാർ ആവശ്യപ്പെട്ടത്. ജോലികൾ ചെയ്താൽ മാത്രം പോര അതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹോദരിമാർക്ക് നൽകുകയും ചെയ്യണമായിരുന്നു. ദിവസവും എന്ത് ഭക്ഷണം തയ്യാറാക്കണമെന്നതടക്കമുള്ള വിഷയങ്ങളിൽ ഭർതൃ സഹോദരിമാർ ഇടപെട്ടിരുന്നു. പാചകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും സഹോദരിമാരെ വീഡിയോ കോളിലൂടെ വിവരം നൽകണം. ഇതിന് പുറമേ യുവതിയേക്കുറിച്ച് സഹോദരനോട് നിരന്തരമായി പരാതിപ്പെടുകയും ചെയ്യാൻ ഭർതൃസഹോദരിമാർ ശ്രദ്ധിച്ചിരുന്നു. ഇതിനേ തുടർന്ന് യുവതിയേക്കുറിച്ച് ഭർത്താവിന് സംശയം ഉടലെടുക്കുകയും ഭാര്യ ഭർതൃ ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമായെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ വിശദമാക്കുന്നത്. 

2022 ഒക്ടോബറിൽ വീട്ടിലെത്തിയ ഭർതൃ സഹോദരിമാർ വീട്ടിലെത്തി യുവതിയ അപമാനിക്കുകയും പാരിതോഷികങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവതിയിൽ നിന്ന് ആഭരണം അടക്കമുള്ളവ ഊരിയെടുത്ത ശേഷം യുവതിയെ ഭർതൃസഹോദരിമാർ വീട്ടിൽ നിന്ന് ഇറക്കി വിട്ടതോടെയാണ് യുവതി പൊലീസിൽ പരാതിയുമായി നൽകിയത്. യുവതിയുടെ പരാതിയിൽ ക്രിമിനൽ നടപടി തുടരരുതെന്ന ആവശ്യവുമായാണ് ഭർത്താവും വീട്ടുകാരും കോടതിയെ സമീപിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്