പ്രധാനമന്ത്രിയുടെ സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു; പക്ഷേ പ്രതിഷേധം ഫലം കണ്ടില്ല

Published : May 15, 2019, 12:18 PM ISTUpdated : May 15, 2019, 12:46 PM IST
പ്രധാനമന്ത്രിയുടെ സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു; പക്ഷേ പ്രതിഷേധം ഫലം കണ്ടില്ല

Synopsis

സുരക്ഷാ ജീവനക്കാര്‍ ഒപ്പം സഞ്ചരിക്കണമെന്നതാണ് നിയമമെന്ന് പൊലീസ് ചൂണ്ടികാട്ടിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയിലെ ബാഗ്രൂ പൊലീസ് സ്റ്റേഷനില്‍ ഒരു മണിക്കൂറോളം കുത്തിയിരുന്ന് പ്രഹ്ളാദ് പ്രതിഷേധിച്ചു

ജയ്പൂര്‍: സുരക്ഷാ ജീവനക്കാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍റെ പ്രതിഷേധം. തനിക്കേര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ ജീവനക്കാര്‍ക്ക് സഞ്ചരിക്കാന്‍ മറ്റൊരു വാഹനം ഏര്‍പ്പാടക്കണമെന്നതായിരുന്നു പ്രഹ്ളാദ് മോദിയുടെ ആവശ്യം. സുരക്ഷാ ജീവനക്കാരെ തന്‍റെ വാഹനത്തില്‍ കയറ്റാനാകില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ നിയമം പറഞ്ഞപ്പോള്‍ പ്രഹ്ളാദ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ജയ്പൂരിലേക്ക് പോകുന്നതിനിടയിലായിരുന്നു പ്രഹ്ളാദും സുരക്ഷാ ജിവനക്കാരും തമ്മില്‍ പ്രശ്നമുണ്ടായത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയുടെ സഹോദരന്‍റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. തന്‍റെ കാറില്‍ ഇവരെ കൊണ്ടുപോകാനാകില്ലെന്നും മറ്റൊരു വാഹനം ഏര്‍പ്പെടുത്തണമെന്നും പ്രഹ്ളാദ് നിലപാട് സ്വീകരിക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാര്‍ ഒപ്പം സഞ്ചരിക്കണമെന്നതാണ് നിയമമെന്ന് പൊലീസ് ചൂണ്ടികാട്ടിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയിലെ ബാഗ്രൂ പൊലീസ് സ്റ്റേഷനില്‍ ഒരു മണിക്കൂറോളം കുത്തിയിരുന്ന് പ്രഹ്ളാദ് പ്രതിഷേധിച്ചു. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതോടെ സുരക്ഷാ ജീവനക്കാരെ വാഹനത്തില്‍ കയറ്റാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി