
പാറ്റ്‍ന: ബിഹാർ വ്യാജമദ്യദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മീഷന്‍റെ സംഘത്തെ ബിഹാറിലേക്ക് അയച്ച് അന്വേഷിക്കും. ദുരന്തത്തിൽ മരണം 82 ആയി. ഇന്ന് 16 പേരാണ് മരിച്ചത്. സരൺ ജില്ലയിൽ മാത്രം ഇതുവരെ 74 മരണം റിപ്പോർട്ട് ചെയ്തു. 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 30 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ വിവിധ ജില്ലകളിൽ ഉയർന്നതോടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അനധികൃത മദ്യവിൽപന സംബന്ധിച്ച് അന്വേഷണം കർശനമാക്കാൻ സർക്കാർ നിർദേശിച്ചു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇരുന്നൂറിലധികം പേർ സംസ്ഥാനത്ത് വിഷമദ്യം കുടിച്ച് മരിച്ചിട്ടുണ്ടെന്നും നിതീഷ് കുമാർ സർക്കാർ യഥാർത്ഥ വിവരങ്ങൾ പുറത്ത് വിടാത്തതാണെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആരോപിച്ചു. അനധികൃത മദ്യ വിൽപനയുമായി ബന്ധപ്പെട്ട് 213 പേരാണ് ബിഹാറില്‍ അറസ്റ്റിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam