
തിരുവനന്തപുരം: ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനം നിയന്ത്രണ രേഖ മറികടന്നാണ് ശക്തമായ വ്യോമാക്രമണം നടത്തിയത്. മിറാഷ് യുദ്ധവിമാനത്തിന്റെ കാര്യക്ഷമതയെ ന്യൂസ് അവറില്‍ വിശദീകരിക്കുകയാണ് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥനായ എസ്.കെ.ജെ നായര്‍.
കൃത്യമായി ലക്ഷ്യത്തെക്കുറിച്ചുള്ള അറിവ്, മികച്ച പൈലറ്റുമാര്‍, ഒപ്പം മികച്ച ഫ്ലൈറ്റ് എന്നിവയാണ് ഈ ആക്രമണത്തെ സാധ്യമാക്കിയത്. മിറാഷിനെ കണ്ടതോടെ പാകിസ്ഥാന്‍ ഭാഗത്ത് നിന്നും എത്തിയ എഫ്16ന്‍ എതിര്‍പ്പിന് വന്നെങ്കിലും അത് മടങ്ങിയെന്നതില്‍ ഇന്ത്യയ്ക്ക് ഈ ആക്രമണ സമയത്ത് വിമാനങ്ങളുടെ എണ്ണത്തില്‍ മുന്‍തൂക്കം ഉണ്ടായിരുന്നു. മാത്രവുമല്ല എഫ് 16നെക്കാള്‍ മികച്ച ഒരു ഫൈറ്റര്‍ ജെറ്റാണ് മിറാഷ് 2000.
"
ഇതിനൊപ്പം തന്‍റെ ഭാഗം മുന്‍ കരസേന ഉപമേധാവി ലെഫ്.ജനറല്‍ ശരത് ചന്ദ്ര മിറാഷിനൊപ്പം സുഖോയി ഉണ്ടായിരുന്നു എന്നാണ് വിവരം എന്നും. സുഖോയിയുടെ സാന്നിധ്യമായിരിക്കാം പാകിസ്ഥാനെ ഒരു പെട്ടെന്നുള്ള തിരിച്ചടിയില്‍ നിന്നും പിന്‍തിരിപ്പിച്ചത് എന്ന് ന്യൂസ് അവറില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam