ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേര്‍ തെറ്റായ വിലാസം നല്‍കി മുങ്ങി

Web Desk   | Asianet News
Published : Jan 01, 2021, 07:17 AM IST
ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേര്‍ തെറ്റായ വിലാസം നല്‍കി മുങ്ങി

Synopsis

വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്. പഞ്ചാബിൽ 2500ഓളം പേർ,കർണാടകത്തിൽ 570,തെലങ്കാനയിൽ 279,മഹാരാഷ്ട്രയിൽ 109,ഒഡീഷയിൽ 27 എന്നിങ്ങനെ പോവുന്നു പട്ടിക.

ദില്ലി: രൂപമാറ്റം വന്ന കൊറോണ വൈറസിന്‍റെ ഭീഷണി നിലനിൽക്കേ ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേരാണ് തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയത്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസർ‍ക്കാരിന്‍റെ നിർദ്ദേശം. പൊലീസ് അന്വേഷണം ഊർജിതമാണെന്നും സംസ്ഥാനത്ത് ഒളിവിൽ പോയവരെല്ലാം ഉടൻ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

നവംബർ 25 മുതൽ ഡിസംബർ 23വരെ ബ്രിട്ടണിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ് കണക്ക്. ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് പുതിയ ആശങ്കയായ സാഹചര്യത്തിലാണ് ഒരുമാസത്തിനിടെ എത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിച്ചത്. 

വന്നവരെ അന്വേഷിച്ച് പോയപ്പോഴാണ് ഗുരുതര പ്രശ്നം വെളിപ്പെട്ടത്. വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്. പഞ്ചാബിൽ 2500ഓളം പേർ,കർണാടകത്തിൽ 570,തെലങ്കാനയിൽ 279,മഹാരാഷ്ട്രയിൽ 109,ഒഡീഷയിൽ 27 എന്നിങ്ങനെ പോവുന്നു പട്ടിക.രോഗവ്യാപനത്തിന്‍റെ തോത് കൂടുതലാണ് പുതിയ വൈറസിലെന്നാണ് അനുമാനം.

ബ്രിട്ടണിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീൻ ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവിൽ ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ സ്ഥിതി കൂടുതൽ വഷളാവുന്നത് ഒഴിവാക്കാനാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പലസ്തീൻ സിനിമകൾ വേണ്ടെന്ന് കേന്ദ്രം, പലസ്തീൻ കവിത വായിച്ച് പ്രതിഷേധിച്ച് പ്രകാശ് രാജ്, സിദ്ധരാമയ്യ ഇടപെടണമെന്നും ആവശ്യം, പ്രതികരിക്കാതെ മുഖ്യമന്ത്രി
മകനെ രക്ഷിക്കാൻ പുലിയെ കൊന്ന് അച്ഛൻ, പുലിയെ കൊന്ന അച്ഛനും മകനുമെതിരെ കേസ്